കൊല്ലാനെത്തിയ നിധീഷ് വെറെ പ്രേമം ഇല്ലെന്ന് നീതു പറഞ്ഞപ്പോള്‍ പിന്‍മാറി, നീതു കുളിക്കാന്‍ കയറിയപ്പോള്‍ ഫോണ്‍ പരിശോധിച്ചു, കണ്ടത് ഞെട്ടിക്കുന്ന കാഴ്ച: കൊലയിലേക്കെത്തിയ അപ്രതീക്ഷിത ട്വിസ്റ്റ്

81

തൃശൂര്‍: ചിയ്യാരത്തെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനി നീതുവിനെ (22) കൊലപ്പെടുത്താനായി പ്രതിയും പെണ്‍കുട്ടിയുടെ കാമുകനുമായ നിതീഷ് എത്തിയത് പൂര്‍ണ സന്നാഹത്തോടെയെന്ന് വിവരം.

കൊച്ചിയിലെ താമസസ്ഥലത്ത് നിന്നും നിതീഷ് തൃശൂരിലേക്ക് പുറപ്പട്ടത് പെണ്‍കുട്ടിയെ കൊല്ലാന്‍ തീരുമാനിച്ച് തന്നെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Advertisements

സംഭവത്തിന് തലേദിവസം പുലര്‍ച്ചെ വീട്ടിലെത്തിയ നിതീഷ് അന്ന് പുറത്തിറങ്ങിയിരുന്നില്ല. ജോലി ക്ഷീണം കാരണം ഉറങ്ങുകയാണെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ ഈ സമയമത്രയും മുറിയടച്ചിരുന്ന് നിതീഷ് കൊലപാതകം പ്ലാന്‍ ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയുടെ കുത്താന്‍ ഉപയോഗിച്ചിരുന്ന കത്തി ഓണ്‍ലൈനിലൂടെ നേരത്തെ വാങ്ങിവച്ചിരുന്നു. ഇതോടൊപ്പം പുതിയ ബാഗും വാങ്ങി. ഈ ബാഗിലാണ് പെട്രോളും കത്തിയും തീ കൊളുത്താനുള്ള ലൈറ്ററും ഉപയോഗിച്ചത്.

അടുത്തിടെയുണ്ടായ സംഭവങ്ങളെത്തുടര്‍ന്ന് കുപ്പിയില്‍ പെട്രോള്‍ കിട്ടാത്തതിനാല്‍ കൊച്ചിയില്‍ നിന്ന് തന്നെ ബൈക്കിന്റെ ടാങ്കുനിറച്ചു.

കൊച്ചിയില്‍ നിന്ന് ഒരു കുപ്പി വെള്ളം വാങ്ങി ബാഗില്‍ സൂക്ഷിച്ചു. വ്യാഴാഴ്ച രാവിലെ നാലിന് ജോലി സ്ഥലത്തേക്കു പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. തൃശൂരിലേക്കുള്ള യാത്രയ്ക്കിടെ വെള്ളക്കുപ്പിയില്‍ വാഹനടാങ്കില്‍നിന്ന് പെട്രോള്‍ ഊറ്റി ബാഗില്‍ വച്ചു.

തലേദിവസം രാത്രി എട്ടു മണിക്ക് വീട്ടിലെത്താനായിരുന്നു നിതീഷിനോട് നീതു ആവശ്യപ്പെട്ടത്. എന്നാല്‍ ഉറങ്ങിപ്പോയതിനാല്‍ പുലര്‍ച്ചെയാണ് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പറ്റിയത്.

പുലര്‍ച്ചെ നിതീഷ് എത്തിയപ്പോള്‍ നീതു വാതില്‍ തുറന്നുകൊടുത്തു. ഇരുവരും തമ്മില്‍ കുറെ നേരം സംസാരിച്ചു. കരുതുന്ന പോലെ മറ്റൊരാളുമായി സ്നേഹബന്ധമില്ലെന്ന് നീതു പറഞ്ഞതോടെ നിതീഷ് സന്തോഷത്തിലായി.

രാവിലെ 6.30ന് വീട്ടില്‍ നിന്ന് പിറകുവശത്തുള്ള വാതില്‍ വഴി പുറത്തിറങ്ങുന്നതിനിടെ മുത്തശ്ശിയെ കണ്ടതിനെ തുടര്‍ന്ന് നിതീഷ് തിരികെ മുറിയിലെത്തി. ഈ സമയം നീതു കുളിമുറിയിലായിരുന്നു.

മുറിയില്‍ കണ്ട നീതുവിന്റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ തലേദിവസം വരെ മറ്റൊരാളുമായി നീതു മണിക്കൂറുകളോളം ചാറ്റ് ചെയ്തത് കണ്ടെത്തിയതോടെ നിതീഷിന്റെ ഭാവം മാറി.

മുറിയില്‍ തിരിച്ചെത്തിയ നീതുവിനെ കത്തി കൊണ്ട് പലതവണ കുത്തി. നീതു ബോധം കെട്ട് വീണു. ഇതിനുശേഷമാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്.

ബഹളം കേട്ട് വീട്ടുകാരും അയല്‍വാസികളുമെത്തി നിതീഷിനെ പിടികൂടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. നീതുവും പ്രതിയുമായി മൂന്നുവര്‍ഷമായി പരിചയമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

ഒരു വര്‍ഷം മുമ്ബ് വിവാഹതാത്പര്യവുമായി നിധീഷ് നീതുവിന്റെ വീട്ടിലെത്തിയതായും വിവരമുണ്ട്. എന്നാല്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വിവാഹാഭ്യര്‍ഥന നീതുവിന്റെ വീട്ടുകാര്‍ തള്ളി.

ഇതിനുശേഷവും നീതുവിനെ കണ്ടിരുന്നതായി നിധീഷ് മൊഴി നല്‍കിയിട്ടുണ്ട്. കൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു നിതീഷിന്റെ പദ്ധതി.

സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മുത്തശി വത്സലയണ് പിടിച്ചുനിറുത്തിയത്. അയല്‍വാസികളും ബന്ധുക്കളുമെത്തി നിതീഷിനെ കെട്ടിയിടുകയും ചെയ്തു.

പിടിക്കുമ്പോള്‍ പ്രതി മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ കാട്ടിയതായും വിവരമുണ്ട്. അതേസമയം, കൃതൃം നടത്തുന്നതിന് തൊട്ടുമുമ്പുള്ള ദിവസം നീതുവിനോട് സാമ്യമുള്ള ഒരു പെണ്‍കുട്ടിയോടൊപ്പമുള്ള ചിത്രം നിതീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇതിന് തൊട്ടുമുന്‍പ് പോസ്റ്റ് ചെയ്തത് മനുഷ്യ രക്തം കുടിക്കുന്ന വാംപയര്‍ സിനിമകളുമായി ബന്ധപ്പെട്ട ചിത്രമാണ്. ഫേസ്ബുക്കില്‍ തന്നെ പരിചയപ്പെടുത്തുന്നിടത്ത് അധോമുഖനായ രക്തദാഹി മനുഷ്യന്‍ എന്നായിരുന്നു

Advertisement