ചെറിയ കളിയല്ല ഫുട്ബോള്‍ , സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ കൊയ്ത് ഫുട്ബോള്‍ സിനിമകള്‍

20

മന്ത്രി എകെ ബാലന്‍ ഇന്ന് പ്രഖ്യാപിച്ച സംസ്ഥാന ചലചിത്ര അവാര്‍ഡുകളില്‍ നേട്ടങ്ങള്‍ കൊയ്ത് ഫുട്ബോള്‍ സിനിമകള്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയയും ക്യാപ്റ്റനും ആണ് അവാര്‍ഡുകള്‍ നേടി കേരളത്തിന്റെ ഫുട്ബോള്‍ സ്നേഹത്തിന് അഭിമാനമായത്.

Advertisements

സുഡാനി ഫ്രം നൈജീരിയ നാലു പുരസ്കാരങ്ങളും ക്യാപ്റ്റന്‍ ഒരു പുരസ്കാരവും സ്വന്തമാക്കി. മലബാറിലെ സെവന്‍സ് ഫുട്ബോളിനെ ആസ്പദമാക്കി സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ മികച്ച നവാഗത സംവിധായകനുള്ള പുര്‍സ്കാരവും മികച്ച്‌ തിരക്കഥയ്ക്കുള്ള പുരസ്കാരവുന്‍ സ്വന്തമാക്കി.

മുഹ്സിന്‍ പെരാരിയും സക്കറിയയും ചേര്‍ന്നാണ് സുഡാനി ഫ്രം നൈജീരിയയുടെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. ആ‌ സിനിമയിലെ പ്രകടനത്തിന് തന്നെ സാവിത്രി ശ്രീധരന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരവും ലഭിച്ചു.
മികച്ച നടനുള്ള പുരസ്കാരം ഇത്തവണ രണ്ട് താരങ്ങള്‍ പങ്കിട്ടു.

സൗബിന്‍ ഷാഹിറും ജയസൂര്യയുമാണ് മികച്ച നടനുള്ള പുരസ്കാരത്തിന് അര്‍ഹരായത്. സൗബിന്‍ ഷാഹിറിന് സുഡാനി ഫ്രം നൈജീരിയയില്‍ സെവന്‍സ് ഫുട്ബോള്‍ ടീമിന്റെ മാനേജറായി നടത്തിയ പ്രകടനത്തിനായിരുന്നു അവാര്‍ഡ് ലഭിച്ചത്.

ജയസൂര്യക്ക് രണ്ട് സിനിമകളിലെ പ്രകടനത്തിനാണ് അവാര്‍ഡ്. ഞാന്‍ മേരി കുട്ടി എന്ന സിനിമയും ഒപ്പം ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സത്യന്റെ ജീവിതം സിനിമയാക്കിയ ക്യാപ്റ്റന്‍ എന്ന സിനിമയിലെ പ്രകടവും അവാര്‍ഡിനായി പരിഗണിച്ചു. ക്യാപ്റ്റനില്‍ വി പി സത്യനായി മികച്ച പ്രകടനമായിരുന്നു ജയസൂര്യ കാഴ്ചവെച്ചത്.

Advertisement