ഗള്‍ഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി, കിട്ടാനുള്ള 60 ലക്ഷം ചോദിച്ച്‌ മഞ്ജുവിന്റെ വക്കീല്‍ നോട്ടീസ്; ശ്രീകുമാര്‍ മേനോന്‍ പ്രശ്നം പുതിയ തലത്തിലേയ്ക്ക്

26

മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ഒടിയന്‍ വന്നത് മുതല്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നായിക മഞ്ജുവും തമ്മില്‍ സ്വര ചെര്ച്ചയില്‍ അല്ലെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഒടിയനെതിരെ നടക്കുന്ന സാമൂഹിക ആക്രമണങ്ങള്‍ക്ക് കാരണം മഞ്ജു ആണെന്നും ഇതിനെതിരേ താരം പ്രതികരിക്കണം എന്നും സംവിധായകന്‍ പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ മറ്റൊരു തട്ടില്‍ ആയെന്നു സൂചന.

Advertisements

ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നിയമ നടപടിക്കെന്ന് സൂചന. ശ്രികുമാര്‍ മേനോന്റെ പുഷ് കമ്ബനിക്കെതിരെ കിട്ടാനുള്ള പണം തിരികെ ചോദിച്ച്‌ മഞ്ജു വാര്യര്‍ നിയമ നടപടി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

മോഡലായും മറ്റും അഭിനയിച്ചിതിന്റെ പ്രതിഫലമായി കിട്ടാനുള്ള 60 ലക്ഷം തിരിച്ചു കിട്ടാന്‍ നിയമനടപടി സ്വീകരിച്ചതെന്നും റിപ്പോര്‍ട്ട്.

പുഷ് കമ്ബനി പാപ്പര്‍ സ്യൂട്ട് നല്‍കിയതോടെയാണ് മഞ്ജു തനിക്ക് കിട്ടാനുള്ള തുക ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതെന്നാണ് സിനിമാ മേഖലയിലെ പൊതു സംസാരം. ഈ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് മഞ്ജു തയ്യാറായിട്ടില്ല.

സിനിമയിലേക്കും പൊതു വേദിയിലേക്കും മഞ്ജു വാര്യരെ സജീവമാക്കിയത് പുഷ് എന്ന പരസ്യ കമ്ബനിയായിരുന്നു. പുഷിന്റെ പരസ്യങ്ങളില്‍ മഞ്ജു മോഡലായെത്തിയതോടെ വീണ്ടും സിനിമകളിലേക്കുള്ള ഓഫറുകളെത്തി. നൃത്ത വേദിയിലും സജീവമായി. മടങ്ങി വരവ് അതിഗംഭീരമാക്കി സൂപ്പര്‍ ഹിറ്റുകളിലൂടെ മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറുമായി മഞ്ജു വാര്യര്‍.

പുഷിന്റെ പിന്നണിയില്‍ നിന്ന ശ്രീകുമാര്‍ മേനോന്റെ ഇടപെടലുകളായിരുന്നു മഞ്ജുവിനെ രണ്ടാം വരവിന് സഹായിച്ചത്. ദിലീപുമായുള്ള വിവാഹ വേര്‍പിരിയലിന്റെ കഥകളും മറ്റും ഇതിനിടെ ചര്‍ച്ചയാവുകയും ചെയ്തു. എല്ലാ കഥകളിലും വില്ലനായി ദിലീപ് അവതരിപ്പിച്ചതും ശ്രീകുമാര്‍ മേനോനെയായിരുന്നു. അതുകൊണ്ട് തന്നെ പല വിധ ഗോസിപ്പുകള്‍ ചര്‍ച്ചകളിലെത്തി. ഇതെല്ലാം വെറുതെയായിരുന്നുവെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഗള്‍ഫില്‍ ഒടിയന്റെ പ്രെമോഷന്‍ പരിപാടിക്കിടെ ശ്രീകുമാര്‍ മേനോനും മഞ്ജുവും തമ്മില്‍ ഉടക്കിയതായും സൂചനകളുണ്ട്. ഒടിയന്‍ സിനിമയെ തകര്‍ത്തത് ദിലീപിന്റെ അനുയായികളാണെന്നാണ് ശ്രികുമാര്‍ മേനോന്റെ നിലപാട്. ഈ സമയത്തും തന്നെ പരസ്യമായി പിന്തുണച്ച്‌ മഞ്ജുവെത്തിയില്ലെന്നതാണ് ശ്രീകുമാര്‍ മേനോന്റെ പരാതി.

ടിവി ചര്‍ച്ചയിലും മറ്റും ഇത് പരസ്യമായി പറയുകയും ചെയ്തു. ഇതിന് പിന്നിലെ യഥാര്‍ത്ഥകാരണം മഞ്ജുവിന്റെ വക്കീല്‍ നോട്ടീസാണെന്നാണ് സിനിമാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുഷ് കമ്ബനി വലിയ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ഇടപാടുകാരെ സെറ്റില്‍ ചെയ്യാനായി കോടതിയെ സമീപിച്ച്‌ പാപ്പര്‍ സ്യൂട്ട് നല്‍കി. ഇത് മനസ്സിലാക്കിയാണ് മഞ്ജുവും കിട്ടാനുള്ള പണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ഇത് ചെയ്താല്‍ മാത്രമേ മഞ്ജുവിന് നിയമപരമായി പുഷ് കമ്ബനിയില്‍ നിന്ന് പണം തിരികെ കിട്ടൂ. ഇതാണ് ശ്രീകുമാര്‍ മേനോനനെ പ്രകോപിപ്പിച്ചത്.

നല്ല നിലയില്‍ പ്രവര്‍ത്തിച്ച സ്ഥാപനമായിരുന്നു പുഷ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരസ്യ നിര്‍മ്മാണ കമ്ബനി. ഒടിയനും രണ്ടാമൂഴവും തലയ്ക്ക് പിടിച്ചതോടെ ശ്രീകുമാര്‍ മേനോന്‍ സിനിമയ്ക്ക് പിന്നാലെയായി. ഇതോടെയാണ് പുഷ് പ്രതിസന്ധിയിലായത്.

മഞ്ജുവിനെ താരമാക്കുക കൂടി ലക്ഷ്യമിട്ടായിരുന്നു ഒടിയനും രണ്ടാമൂഴവുമെല്ലാം ശ്രീകുമാര്‍ മേനോന്‍ പ്ലാന്‍ ചെയ്തത്. എന്നിട്ടും പ്രതിസന്ധി രൂക്ഷമായപ്പോള്‍ തന്നെ എല്ലാവരും കൈവിട്ടുവെന്നാണ് ശ്രീകുമാര്‍ മേനോന്റെ പക്ഷം. ഇതോടെയാണ് ഒടിയനില്‍ മഞ്ജു പിന്തുണച്ചില്ലെന്ന പരാതിയുമായി ശ്രീകുമാര്‍ മേനോന്‍ പരസ്യമായി രംഗത്ത് വന്നത്. ഇതിനോട് മഞ്ജുവിന്റെ ആരാധകന്‍ ഇട്ട പോസ്റ്റ് വൈറലാകുകയും ചെയ്തു.

Advertisement