ടാക്സി ഡ്രൈവറെ തട്ടികൊണ്ടു പോയതിന് ശേഷം ഭാര്യയെ ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി: ഞെട്ടിക്കുന്ന സംഭവം പുറത്ത്

21

ബെംഗളൂരു: ടാക്സി ഡ്രൈവറെ തട്ടികൊണ്ടു പോയതിന് ശേഷം ഭാര്യയെ ഭീഷണിപ്പെടുത്തി അക്രമികളുടെ ക്രൂരത. ബെംഗളൂരുവില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സോമശേഖരന്‍ എന്ന ഡ്രൈവറെ തട്ടിക്കൊണ്ട പോയ അക്രമികള്‍ ഭാര്യയെ വീഡിയോകോളില്‍ വിളിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കുകയായിരുന്നു.

Advertisements

നാലു പേരടങ്ങന്നു സംഘമാണ് സോമശേഖറിനെ ആക്രമിച്ചത്. ബെംഗളൂരുവിലെ അടുഗോഡിയില്‍ നിന്നും ദൊമ്മസാന്ദ്രയിലേക്ക വണ്ടി ബുക്ക് ചെയ്ത ഇവര്‍ രാത്രി 10 മണിയോടെ സോമശേഖരന്റെ കാറില്‍ കയറി. 22 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച ഇവരെ സോമശേഖന്‍ 10.30 ഓടെ പറഞ്ഞ സ്ഥലത്ത് എത്തിച്ചെങ്കിലും ഇവര്‍ ഇറങ്ങാന്‍ കൂട്ടാക്കാതെ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയായിരുന്നു.

വാഹനം വീണ്ടും മുന്നോട്ടോടിയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ഇവര്‍ അല്‍പ്പസമയം കഴിഞ്ഞ് സോമശേഖരനെ മര്‍ദ്ദിച്ച് അവശനാക്കി കാറിന്റെ താക്കോല്‍ കൈവശപ്പെടുത്തി. പിന്നീട് അക്രമികളിലെ ഒരാള്‍ വാഹനം ഓടിച്ച് വിജനമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു.

തുടര്‍ന്ന് സോമശേഖരനില്‍ നിന്ന് ഫോണ്‍ പിടിച്ചു വാങ്ങിയ ഇവര്‍ ഇയാളുെട ഭാര്യയെ വീഡിയോ കോളില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. അക്രമികള്‍ സോമശേഖരന്റെ ഭാര്യയോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ ഭര്‍ത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഭാര്യയെക്കൊണ്ട് വസ്ത്രം അഴിപ്പിച്ച് നഗ്നയാക്കി ഇതിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കുകയും ചെയ്തു.

തുടര്‍ന്ന് അക്രമികള്‍ സോമശേകരനോട് പണം ആവശ്യപ്പെട്ടു. തന്റെ കൈവശമുള്ള 9000 രൂപ ഇയാള്‍ നല്‍കിയെങ്കിലും ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് കൂടുതല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു. പേടിഎം അക്കൗണ്ടില്‍ ഉണ്ടായിരുന്ന 20,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിച്ച ശേഷം ഇവര്‍ പിന്‍വലിച്ചതായും സോമശേഖരന്‍ പറയുന്നു.

രാമനഗര ജില്ലയിലെ ചന്നപ്പട്ടണ എന്ന സ്ഥലത്തെ ലോഡ്ജിലെത്തിയപ്പോള്‍ ശുചിമുറിയുടെ ജനല്‍വഴിയാണ് സോമശേഖരന്‍ അക്രമികളില്‍ നിന്നും രക്ഷപ്പെട്ടത്. പിന്നീട് അഡുഗോഡി പോലീസിനു പരാതി നല്‍കി. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും അക്രമികള്‍ കൊണ്ടുപോയതായി സോമശേഖരന്‍ അധികൃതരോട് പറഞ്ഞു. സംഭവത്തില്‍ കേസന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement