വെറുതെ നായകന്റെ നിഴല്‍ മാത്രമാകാനില്ല; സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് റഹ്മാന്‍

34

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി നായകനായി അന്‍വര്‍ റഷീദിന്റെ ആദ്യ സംവിധാന സംഭരംഭമായ രാജമാണിക്യം റിലീസ് ചെയ്തിട്ട് പന്ത്രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

Advertisements

ബെല്ലാരി രാജയെന്ന പോത്ത് കച്ചടവക്കാരനായി എത്തിയ മമ്മൂട്ടിയുടെ രാജമാണിക്യത്തിലെ രസികന്‍ കഥാപാത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തില്‍ ബെല്ലാരി രാജയുടെ സന്തത സഹചാരിയായി നടന്‍ റഹ്മാനും ഒപ്പമുണ്ടായിരുന്നു.

ഈ ചിത്രം ചെയ്യണമെന്ന ആവശ്യവുമായി ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചപ്പോള്‍ ആദ്യം മടിതോന്നിയിരുന്നെന്ന് റഹ്മാന്‍ പറയുന്നു, ഇനിയുള്ള സിനിമകളില്‍ വെറുതെ നായകന്റെ നിഴലായി മാത്രം നിന്ന് പോകുമോ എന്നതായിരുന്നു ആ പേടിയെന്നും റഹ്മാന്‍ പറഞ്ഞു.

എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ ധൈര്യം തന്നത് മമ്മൂട്ടിയാണെന്നും റഹ്മാന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.

“ധൈര്യത്തോടെ ഈ കഥാപാത്രം ഏറ്റെടുത്തോളാനും നിന്റെ കരിയറിന് ഇതൊരു മികച്ച ബ്രേക്ക്‌ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു .പറഞ്ഞത് പോലെ തന്നെ സംഭവിച്ചു, ചിത്രം വലിയ ഹിറ്റായി, എന്റെ കഥാപാത്രം അത്രത്തോളം ശ്രദ്ധിക്കപ്പെടുകയും ചെയ്തു”.- റഹ്മാന്‍ വ്യക്തമാക്കി

Advertisement