ശബരിമലയില്‍ പോകുന്നതിന് തൊട്ടു മുമ്പ് രഹസ്യ ഡേറ്റിംഗ് പാര്‍ട്ടി, മദ്യം, മാംസം, പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം; രഹ്ന ഫാത്തിമ കാട്ടികൂട്ടിയതിന്റെ വീഡിയോ പുറത്ത്

68

അയ്യപ്പഭക്തരുടെ വിശ്വാസങ്ങളെയും മാനിക്കാതെ ശബരിമല കയറാനെത്തിയ രഹ്ന ഫാത്തിമ കൂടുതല്‍ കുരുക്കിലേക്ക്. ഇവര്‍ ഈ മാസം ആദ്യം വാഗമണ്ണില്‍ നടത്തിയ ആക്ടിവിസ്റ്റ് പാര്‍ട്ടിയെപ്പറ്റി രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. വാഗമണ്ണില്‍ നടന്ന പാര്‍ട്ടിയുടെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെ എല്ലാത്തരം അരാജകത്വങ്ങളും നിറഞ്ഞു നിന്ന പാര്‍ട്ടിയൊരുക്കിയ വാഗമണ്ണിലെ ഇടപാടുകാരനും നിരീക്ഷണത്തിലാണ്.

Advertisements

ഫേസ്ബുക്കിലെ ആക്ടീവിസ്റ്റുകളുടെ ഗ്രൂപ്പായ ഡേറ്റിംഗ് എ കളര്‍ഫുള്‍ ഡിലൈറ്റ് എന്ന രഹസ്യഗ്രൂപ്പ് വഴിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രഹസ്യ ഗ്രൂപ്പായതിനാല്‍ ഇതില്‍ നടക്കുന്ന ചര്‍ച്ചകളോ തീരുമാനങ്ങളോ മറ്റുള്ളവര്‍ക്ക് അറിയാന്‍ സാധിക്കില്ല. സമൂഹത്തില്‍ അരാജകത്വം നിറയ്ക്കാന്‍ തുനിഞ്ഞിറങ്ങിയ ഒരുകൂട്ടം ആളുകളാണ് ഈ ഗ്രൂപ്പിന്റെ നടത്തിപ്പുകാര്‍. എല്ലാ മാസവും മദ്യവും മറ്റ് എല്ലാ വിധ രഹസ്യ ഇടപാടുകളും ഈ ഗ്രൂപ്പുകളുടെ പാര്‍ട്ടികളിലും ഉണ്ടാകും.

പതിമൂന്നാം തിയതി മുതല്‍ മൂന്നു ദിവസമായി നടന്ന ക്യാംപിനിടെയാണത്രേ രഹ്നയും കൂട്ടരും ശബരിമല കയറാന്‍ തീരുമാനിച്ചത്. അന്‍പതിലേറെ പേരാണ് വാഗമണ്ണില്‍ നടന്ന ക്യാംപില്‍ പങ്കെടുത്തത്. ഇവിടെ വച്ചാണ് രഹ്നയും കൂട്ടരും ശബരിമലയില്‍ കയറി വിപ്ലവം സൃഷ്ടിക്കാമെന്ന തീരുമാനത്തിലെത്തിയതെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്നവര്‍ അവസാന നിമിഷം പിന്മാറിയതോടെ രഹ്ന ഒറ്റയ്ക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

ആക്ടിവിസ്റ്റുകളുടെ സീക്രട്ട് ഗ്രൂപ്പായ ഡേറ്റിംഗ് എ കളര്‍ഫുള്‍ ഡിലൈറ്റ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ 13 മുതല്‍ 16 വരെ വാഗമണ്ണിലെ രഹസ്യ സങ്കേതത്തില്‍ ഡേറ്റിംഗ് കൂട്ടായ്മ സംഘടിപ്പിച്ചത്. വനിതാ ആക്ടിവിസ്റ്റുകളും യുവാക്കളും അടങ്ങുന്ന അഞ്ഞൂറിലേറെ ആളുകളാണ് രഹസ്യ ഗ്രൂപ്പില്‍ ഉള്ളത്. ഈ ഗ്രൂപ്പില്‍ ആക്ടിവിസ്റ്റുകള്‍ക്കും, ഇത്തരം കൂട്ടായ്മയില്‍ അംഗമായവര്‍ക്കും മാത്രമാണ് പ്രവേശനം.

ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും രഹസ്യമായായിരിക്കും. അതുകൊണ്ടു തന്നെ ഇത്തരം ഗ്രൂപ്പുകളുടെ കൂട്ടായ്മകള്‍ പലപ്പോഴും ഒഴിഞ്ഞ കേന്ദ്രങ്ങളിലും പോലീസിന്റെ ശ്രദ്ധ എത്താത്ത സ്ഥലങ്ങളിലുമായിരിക്കും. എല്ലാ മാസവും മദ്യവും മറ്റ് എല്ലാ വിധ രഹസ്യ ഇടപാടുകളും ഈ ഗ്രൂപ്പുകളുടെ പാര്‍ട്ടികളിലും ഉണ്ടാകും. ഇത്തരം ഒരു പാര്‍ട്ടിയാണ് കഴിഞ്ഞ 13 മുതല്‍ വാഗമണ്ണിലെ രഹസ്യ കേന്ദ്രത്തില്‍ നടന്നിരുന്നത്. വാഗമണ്ണിലെ ഒരു ടൂറിസ്റ്റ് ഇടപാടുകാരനും, ഇടനിലക്കാരനുമാണ് ഇത്തരത്തില്‍ വാഗമണ്ണില്‍ നടത്തിയ രഹസ്യ ഡേറ്റിംഗ് പാര്‍ട്ടിയുടെ മധ്യസ്ഥനായി പ്രവര്‍ത്തിച്ചത്.

Advertisement