മാതാവിന്റെ സഹായത്തോടെ പതിമൂന്ന് വയസ്സുകാരിയെ അഫ്സല്‍ പീഡിപ്പിച്ചത് അതിക്രൂരമായി, പിടിയിലായ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

18

കോഴിക്കോട് : മാതാവിന്റെ സഹായത്തോടെ പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് പിടികൂടി.നേരത്തെ പിടികൂടിയ മാതാവിന്റെ സഹായിയായ യുവാവിനെയാണ് വളയം പൊലീസ് പിടികൂടിയത്.

Advertisements

നാദാപുരം ഫസ്റ്റ് ക്ലാസ് കോടതി വാണിമേല്‍ നിടുംപറമ്പ മരുതേരിക്കണ്ടിയില്‍ അഫ്സലിനെ(28)യാണ് റിമാന്റ് ചെയ്തത്.പീഡന കേസിലെ മുഖ്യപ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

നാദാപുരം ഡിവൈഎസ്‌പി. ഇ സുനില്‍കുമാറിന്റെ നേത്യത്വത്തിലുള്ള സ്‌ക്വാഡാണ് കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയില്‍ ഹാജരാക്കിയിരുന്നു. നേരത്തെ പൊലീസ് പിടികൂടിയ പെണ്‍കുട്ടിയുടെ മാതാവിന്റെ സഹായിയാണ് അറസ്റ്റിലായ അഫ്സല്‍. എടച്ചേരി മീത്തലെ പറമ്പത്ത് നൗഫല്‍(36)കൈവേലി മുള്ളംമ്പത്ത് പൊടിക്കളത്തില്‍ റഫീഖ്(32)കുട്ടിയുടെ മാതാവ്‌എന്നിവര്‍ക്കെതിരെയും പോക്സ് നിയമ പ്രകാരം കേസെടുത്തിരുന്നു.

മാതാവിനെ പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നാലെ ആദ്യ ഘട്ടത്തില്‍ കേസന്യേഷിച്ച നാദാപുരം എസ്‌ഐ. എന്‍ പ്രജീഷ് അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്.
ഒരു മാസം മുമ്ബാണ് വാണിമേല്‍ പുതുക്കയം രാജീവ് ഗാന്ധി കോളനിയിലെ പെണ്‍കുട്ടിയെ മാതാവിന്റെ സഹായത്തോടെ പീഡിപ്പിച്ചത്.

സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളില്‍ വെച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.അതിനിടെ, കേസിലെ മുഖ്യപ്രതികള്‍ രക്ഷപ്പെട്ടത് പൊലീസിന്റെ വീഴ്ചയാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്.സ്പെഷല്‍ ബ്രാഞ്ച് പൊലീസില്‍ നിന്നും മുഖ്യപ്രതികള്‍ക്ക് നിരവധി വിവരങ്ങള്‍ ലഭിച്ചതായുള്ള ആരോപണമുയര്‍ന്നിട്ടുണ്ട്.

പൊലീസില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് മുഖ്യപ്രതികള്‍ മുങ്ങിയത്. കേസില്‍ ഉള്‍പ്പെട്ടതായി വിവരം നല്‍കി ചില വന്‍കിടക്കാരുടെ അടുത്ത് നിന്നും പൊലീസിന്റെ ഇടനിലക്കാര്‍ പണം കൈപ്പറ്റിയതായുള്ള വിവരം പുറത്ത് വന്നിട്ടുണ്ട്.

പെണ്‍കുട്ടി താങ്കളുടെ പേര്‍ പറഞ്ഞതായാണ് പൊലീസിന്റെ അടുത്ത ആളുകളെന്ന ലേബലില്‍ ചിലരെ സമീപിച്ചത്.പണം നല്‍കിയാല്‍ കേസില്‍ നിന്നും ഒഴിവാക്കി തരാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തരപ്പെടുത്തിതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

ഈ പണം പൊലീസില്‍ എത്തിയതായും അതിനനുസരിച്ച്‌ കേസില്‍ ചില അട്ടിമറി നടന്നതായും പറയപ്പെടുന്നുണ്ട്.കേസന്യേഷണത്തില്‍ ശക്തമാ ഇടപെടലുകള്‍ വിവിധ കോണുകളില്‍ നിന്നും ഉണ്ടായിട്ടും യുവജന സംഘനകളുടെ മൗനം പൊലീസിന് ഏറെ ആശ്വാസം ലഭിക്കുന്നുണ്ട്. മുഖ്യപ്രതികളെ പിടികൂടാന്‍ കഴിയാത്ത പൊലീസ് നടപടിക്കെതിരെ സമരത്തിലേക്കിറങ്ങാന്‍ പ്രതിപക്ഷ യുവജന സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്

Advertisement