കാസര്‍കോട്ട് പെണ്‍കുട്ടിയെ ലൈംഗീക വീഡിയോ കാണിച്ച് സ്വവര്‍ഗ്ഗ രതിക്കിരയാക്കിയ സുഹറാബി ക്ക് കിട്ടിയത് എട്ടിന്റെ പണി

107

വിദ്യാര്‍ത്ഥിനിയെ നഗ്നചിത്രം കാട്ടി പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി പോലീസില്‍ കീഴടങ്ങി. കാസര്‍കോഡ് ബദിയടുക്കയിലെ സുഹറാബിയാണ് പോലീസിന് മുന്നില്‍ കീഴടങ്ങിയത്. യുവതിയുടെ വീട്ടില്‍ ജോലിക്കു നില്‍ക്കുന്ന സ്ത്രീയുടെ 14 വയസുള്ള മകളെ 2015 മുതല്‍ ഈ വീട്ടില്‍ ജോലിക്ക് നിര്‍ത്തിയിരുന്നു. ഈ കുട്ടിയെ സ്വവര്‍ഗ്ഗ രതിക്കിരയാക്കിയതായാണ് കേസ്.

Advertisements

കാസര്‍കോട് ഡി.വൈ.എസ്.പി ഓഫീസിലെത്തിയാണ് സുഹറാബി അന്വേഷണ ഉദ്യോഗസ്ഥനായ ബദിയടുക്ക എസ്.ഐ മെല്‍വിന്‍ ജോസിന് മുമ്പാകെ കീഴടങ്ങിയത്. അഭിഭാഷകനോടും ബന്ധുക്കള്‍ക്കുമൊപ്പമാണ് സുഹറാബി ഡി.വൈ.എസ്.പി. ഓഫീസിലെത്തിയത്. കീഴടങ്ങുന്ന വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ കാസര്‍കോട്ടെത്തിയത്.

ചോദ്യം ചെയ്യല്‍ നടപടികളും മറ്റും പൂര്‍ത്തിയാക്കി ബുധനാഴ്ച രാവിലെ സുഹറാബിയെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കുമെന്ന് എസ്.ഐ മെല്‍വിന്‍ ജോസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ബുധനാഴ്ച രാവിലെ പോലീസില്‍ കീഴടങ്ങുമെന്നാണ് നേരത്തേ അഭിഭാഷകന്‍ പോലീസിനെ അറിയിച്ചത്. എന്നാല്‍ ബുധനാഴ്ച ഡി.വൈ.എഫ്.ഐ രാപ്പകല്‍ സമരവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുള്ളതിനാല്‍ കീഴടങ്ങല്‍ അതിന് മുമ്പ് വേണമെന്ന് പോലീസ് അറിയിച്ചതോടെയാണ് കീഴടങ്ങല്‍ ചൊവ്വാഴ്ച്ച വൈകീട്ടാക്കിയത്.

സുഹറാബി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും പ്രതിയോട് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രതിയായ സുഹറാബിയുടെ ഭര്‍ത്താവ് അബൂബക്കര്‍ ഗള്‍ഫിലാണ്. ഇയാളെ നാട്ടിലെത്തിക്കാനും പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. സുഹറാബി ബംഗളൂരുവിലും നാട്ടിലുമായാണ് ഒളിവില്‍ കഴിഞ്ഞു വന്നിരുന്നത്.

വീട്ടിലെ ജോലിക്കാരിയുടെ മകള്‍ ഈ വീട്ടില്‍ നിന്നാണ് സ്‌കൂളിലേക്ക് പോയിരുന്നത്. പെണ്‍കുട്ടിയെ നഗ്‌നചിത്രങ്ങളും വീഡിയോയും കാണിച്ച് യുവതി സ്വവര്‍ഗരതിക്കിരയാക്കിയതായും ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായുമാണ് പരാതി. കുട്ടിയെ ജോലിക്ക് നിര്‍ത്തിയതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പെണ്‍കുട്ടിയുടെ മാതാവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

യുവതിയുടെ വീട്ടില്‍ അസമയങ്ങളില്‍ പര്‍ദ ധരിച്ച് ഒരു യുവാവെത്തുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഈ യുവാവും പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന സംശയവും നാട്ടുകാര്‍ പ്രകടിപ്പിക്കുന്നുണ്ട്. അതിനിടെ പെണ്‍കുട്ടി സ്‌കൂളില്‍ പതിവായി ഉറക്കം തൂങ്ങി ഇരിക്കുന്നത് കണ്ട് അധ്യാപിക കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും പെണ്‍കുട്ടി പലതും ഒളിച്ചു വെക്കുകയായിരുന്നു. ഇതോടെയാണ് അധ്യാപിക ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് വര്‍ഷങ്ങളായി നടന്നു വന്ന പീഡന സംഭവം പുറത്തുവന്നത്.

Advertisement