ഒന്നുമല്ലാതിരുന്ന സമയത്ത് വിക്രം എന്നോട് ഒരു ലക്ഷം രൂപ കെഞ്ചി ചോദിച്ചു, ഇല്ലന്ന് പറഞ്ഞ് കൈകൊടുത്ത് ഞാൻ തിരിച്ചയച്ചു, സൂപ്പർ താരമായി ശേഷം വിക്രം എന്നോട് പ്രതികാരം ചെയ്തു ദിനേശ് പണിക്കർ പറയുന്നു

1685

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനും നിർമ്മാതാവും ആണ് ദിനേശ് പണിക്കർ. മലയാള സിനിമാ രംഗത്ത് ഒരു സമയത്ത് ഏറെ പ്രശസ്തനായ നിർമ്മാതാവ് കൂടി ആയിരുന്നു അദ്ദേഹം. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ എക്കാലത്തേയും മികച്ച സിനികളിൽ ഒന്നായ കിരീടം അടക്കം ഒരു പിടി ക്ലാസ്സ് സിനിമകൾ ദിനേശ് പണിക്കർ നിർമ്മിച്ചിരുന്നു.

അതേ സമയം തന്റെസിനിമ ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവം തുറന്നു പറയുകയാണ് അദ്ദേഹം ഇപ്പോൾ. തമിഴകത്തിന്റെ സൂപ്പർ താരം ചിയ്യാൻ വിക്രമിനെ കുറിച്ചാണ് അദ്ദേഹം തുറന്ന പറഞ്ഞത്. ആദ്യ കാലത്ത് മലയാള സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്താണ് വിക്രം സിനിമാരംഗത്ത് പിടിച്ച് കയറിയത്. ദിനേശ് പണിക്കർ നിർമ്മിച്ച് സുരേഷ് ഗോപി നായകനായ രജപുത്രൻ എന്ന സിനിമയിലും വിക്രം ചെറിയ വേഷത്തിൽ എത്തിയിരുന്നു. ആ സമയത്തെ അനുഭവമാണ് ദിനേശ് പണിക്കർ പങ്കുവെച്ചത്.

Advertisements

ദിനേശ് പണിക്കരുടെ വാക്കുകൾ ഇങ്ങനെ:

വിക്രം അന്ന് ആരുമല്ല. വളർന്ന് വരുന്ന താരമാണ്. നല്ല കഴിവുണ്ട്, ഡാൻസ് ചെയ്യും കാണാനും നല്ല ലുക്കാണ്. മലയാളത്തിൽ അന്ന് കുറച്ച് സിനിമകൾ ചെയ്തിട്ടുണ്ട്, പക്ഷെ അത്രയും വലിയ നടനായിരുന്നില്ല. രജപുത്രനിൽ നല്ല വേഷം ആണ് വിക്രം ചെയ്തത്. പത്ത് നാൽപത് ദിവസം എന്റെ കൂടെ ഉണ്ടായിരുന്നു ഞങ്ങൾ വളരെ അടുപ്പമുള്ളവരായി മാറി അദ്ദേഹത്തിന്റെ വായിൽ ഒരു ചേട്ടാ എന്നല്ല നാല് തവണ ചേട്ടാ എന്ന് വിളിക്കും.

അങ്ങനെ വളരെ അടുത്ത ബന്ധത്തിലായിരുന്ന ഞങ്ങളുടെ ആ അടുപ്പം പക്ഷെ ഇടയ്ക്ക് തിരക്കുകൾ മൂലം റിലേഷൻ ഒന്ന് ബ്രേക്ക് ആയി. അങ്ങനെ പിന്നീട് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ കാണുന്നത് 2000 ത്തിലാണ്. അന്ന് കുറച്ച് സിനിമകൾ ചെയ്തിട്ടുണ്ട് എങ്കിലും അത്ര സ്റ്റാർ വാല്യൂ ഇല്ലായിരുന്നു. ഞാൻ ഉദയപുരം സുൽത്താൻ എന്ന സിനിമയുടെ പാട്ട് ഷൂട്ട് ചെയ്യാൻ ചെന്നൈയിൽ നിൽക്കുകയാണ്.

സ്റ്റുഡിയോയ്ക്ക് പുറത്ത് എന്നെ കാണാൻ ഒരാൾ കാത്തിരിക്കുന്നെന്ന് പറഞ്ഞു. ഞാൻ നോക്കിയപ്പോൾ പുറത്ത് വിക്രം കാത്തിരിക്കുന്നു. ആഗ്രഹിച്ചത് പോലെ ഒരു വലിയ നടനാകാൻ കഴിയാത്തതിന്റെ വിഷമം ആ മുഖത്ത് കാണാമായിരുന്നു. എന്നെ കണ്ടതും, ഒരുപാട് സന്തോഷത്തോടെ വിക്രം ഓടി വന്നു. ചേട്ടാ ചേട്ടാ ഞാൻ ഒരു പുതിയ പടത്തിൽ അഭിനയിച്ചു.

ആ പടത്തിന്റെ ഡിസ്ട്രിബ്യൂഷൻ ചേട്ടൻ എടുക്കണം എന്ന് പറഞ്ഞു. എന്റെ സിനിമയുടെ ബഡ്ജറ്റ് കടന്ന് നിൽക്കുകയാണ്. അതിനാൽ എന്റെ കൈയിൽ പണം ഇല്ലെടാ എന്ന് ഞാൻ വളരെ സ്‌നേഹത്തിൽ അവനെ കെട്ടിപ്പിടിച്ച് പറഞ്ഞു ചേട്ടാ ഒരു ലക്ഷം മാത്രം എന്ന് അവൻ പറഞ്ഞു. സേതു ആയിരുന്നു ആ പടം.

പക്ഷെ അന്ന് അവന് കൈ കൊടുത്ത് തിരിച്ച് വിട്ടതല്ലാതെ ആ പടം ഞാനെടുത്തില്ല. അതിന് ശേഷം വിക്രമിനെ ഞാൻ കണ്ടിട്ടില്ല. എന്നാൽ പിന്നീട് നടന്നത് ചരിത്രമാണ്. വിക്രം തമിഴിലെ സൂപ്പർ സ്റ്റാറായി മാറി. അതെല്ലാം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ സീരിയൽ ഷൂട്ടിങ്ങിന് വേണ്ടി ഞാൻ തിരുവനന്തപുരത്ത് ലൊക്കേഷനിൽ നിൽക്കുമ്പോൾ അവിടെ മനോരമയുടെ ക്രൂ വന്ന് നിർത്തി.

സാറിന്റെ ബൈറ്റ് വേണമെന്ന് പറഞ്ഞു. ഞാൻ ചോദിച്ചു എന്തിനെ പറ്റി ആണെന്ന്. വിക്രമിന് ഇഷ്ടപ്പെട്ട പ്രൊഡ്യൂസർ ആരാണെന്ന് അവർ ചോദിച്ചിരുന്നു. മനസ്സിൽ തങ്ങി നിൽക്കുന്ന പ്രൊഡ്യൂസർ ആയി അദ്ദേഹം ചേട്ടന്റെ പേരാണ് പറഞ്ഞതെന്നാണ് അവർ പറഞ്ഞത്.

സത്യം പറഞ്ഞാൽ അവരുടെ ആ വാക്കുകൾ എന്നെ ഞെട്ടിച്ചു. 15 വർഷം കഴിഞ്ഞും അയാൾ എന്നെ ഓർമിച്ചു. ശേഷം എനിക്കൊരു കോൾ വന്നു എന്ത് പറയുന്നു ചേട്ടാ എന്ന് ചോദിച്ച് ദിവസവും സംസാരിക്കുന്ന രീതിയിലാണ് അന്ന് വിക്രം എന്നോട് സംസാരിച്ചത്. അര മണിക്കൂറോളം സംസാരിച്ചു. 1996 ൽ കണ്ട അതേ വിക്രമായിരുന്നു. പതിനഞ്ച് വർഷത്തിന് ശേഷം എന്നെ പരിഗണിച്ചുകൊണ്ട് മധുരപ്രതികരമാണ് അദ്ദേഹം എന്നോട് ചെയ്തത് എന്നും ദിനേശ് പണിക്കർ പറയുന്നു.

ചിക്കൻ കഴിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതൊന്നു ശ്രദ്ധിച്ചോളു

Advertisement