ഇരുപത്തിയെട്ടാം വയസില്‍ വിധവയായ തന്റെ അമ്മയെകുറിച്ച് നടി അനുമോള്‍

41

വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് അനുമോള്‍. ചെറുപ്പത്തിലെ അച്ഛനെ നഷ്ടമായി എങ്കിലും എന്നും അ നുമോളുടെ ഹീറോ അച്ഛന്‍ തന്നെയാണ്. 28 -ാം വയസില്‍ അച്ഛനെ നഷ്ട്ടപ്പെട്ടപ്പോള്‍ സാമൂഹിക ചുറ്റുപാടുകളൊക്കെ നേരിട്ട് രണ്ടു പെണ്‍കുട്ടികളെ വളര്‍ത്തിയ അമ്മയെക്കുറിച്ച് ഒരു ചാനല്‍ പരിപാടിയില്‍ അനുമോള്‍ മനസു തുറന്നു.

Advertisements

എന്റെ അമ്മ ഇരുപ്പത്തിയെട്ടാം വയസിലാണ് വിധവയാകുന്നത്. ഞങ്ങള്‍ രണ്ടു പെണ്മക്കളാണ്. അമ്മ അങ്ങനെ വലുതായി പഠിച്ചിട്ടുള്ള ആളല്ല. ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ അറിയില്ല, സാധനങ്ങള്‍ വാങ്ങാന്‍ അറിയില്ല, റോഡ് ക്രോസ്സ് ചെയ്യാന്‍ അറിയില്ല. അങ്ങനത്തെ ഒരു ആളാണ്. ഭയങ്കര സെന്‍സിറ്റീവ് ആണ് അതേ സമയം ഭീകര ധൈര്യവുമാണ്. അമ്മേടെ കുറേ സവിശേഷതകള്‍ എനിക്കും കിട്ടിയിട്ടുണ്ട്.

നമ്മള്‍ അമ്മ എന്ന് വിളിക്കുമ്പോഴുള്ള ടോണ്‍ മാറിയാല്‍, വീട്ടില്‍ വന്നു കയറുമ്പോള്‍ അമ്മയെ മൈന്‍ഡ് ചെയ്യാതെ മൊബൈലോ മറ്റോ നോക്കിയിരുന്നാല്‍ അപ്പോഴേക്കും അമ്മയുടെ മുഖം മാറും. അത്രയ്ക്ക് സെന്‍സിറ്റീവ് ആണ് അമ്മ. എന്നാല്‍ പക്ഷെ എല്ലാ പ്രശ്‌നങ്ങളോടും പൊരുതി ഞങ്ങള്‍ രണ്ടു പെണ്‍കുട്ടികളെ വളര്‍ത്തിയെടുത്തു. അത് വല്ലാത്തൊരു ധൈര്യമാണ്.

Advertisement