അയാൾ കുത്തിയിരുന്ന് വിളിക്കും; കല്യാണം കഴിക്കണം, ഭാര്യയെ ഉപേക്ഷിച്ചതാണെന്ന് പറയും; കല്യാണക്കാരനെ കൊണ്ട് വലഞ്ഞ കഥ പറഞ്ഞ് അശ്വതി ശ്രീകാന്ത്

280

അവതാരകയും പിന്നീട് അഭിനേത്രിയുമായി എത്തി മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക ആയി എത്തി കൈയ്യടി നേടിയ അശ്വതി ശ്രീകാന്ത് ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആണ് അഭിനേത്രിയായി മാറിയത്.

കുഞ്ഞേൽദോ എന്ന സിനിമയിലും അശ്വതി തിളങ്ങിയിരുന്നു. അവതാരക എന്ന നിലയിൽ വേറിട്ട ശൈലി പിന്തുടരാറുള്ള അശ്വതി ഫ്ളവേഴ്സ് ചാനലിലെ കോമഡി സൂപ്പർ നൈറ്റ് ഉൾപ്പെടെ നിരവധി ഷോകളുടെ അവതാരകയായിരുന്നു അശ്വതി. മികച്ച ഒരു എഴുത്തുകാരി കൂടിയാണ് താരം.

Advertisements

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. സ്വന്തമായി യൂടൂബ് ചാനലുമുള്ള അശ്വതി തന്റെ വിശേഷങ്ങൾ യൂ ടൂബ് ചാനലിലൂടെയും പങ്കുവെക്കാറുണ്ട്.

ALSO READ- ഗോപി സുന്ദറും അമൃതയും ബാലയെ വന്ന് കണ്ടതിൽ ബഹുമാനം; അവർക്ക് വേണമെങ്കിൽ വാശി കാണിക്കാമായിരുന്നു; സീക്രട്ട് ഏജന്റ് പറയുന്നു

ലൈഫ് അൺ എഡിറ്റഡ് എന്നാണ് അശ്വതിയുടെ യൂടൂബ് ചാനലിന്റെ പേര് . ഇപ്പോഴിതാ തന്റെ പ്രണയത്തിൽ നിറയെ പ്രശ്നങ്ങളായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. താൻ നീണ്ട പത്തുവർഷത്തെ പ്രണയത്തിന് ശേഷമാണ് ശ്രീകാന്തിനെ വിവാഹം കഴിച്ചതെന്ന് അശ്വതി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഫ്ളവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കാനെത്തിയപ്പോൽ തന്നെ ശല്യം ചെയ്തിരുന്നവരെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അശ്വതി.

ഫോണിലൂടെ നിരന്തരം ശല്യമായിരുന്നവരെ കുറിച്ചാണ് അശ്വതി പറയുന്നത്. തന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞായിരുന്നു കോളുകളെന്ന് അശ്വതി പറയുന്നു.

ALSO READ-ഞെട്ടിപ്പിക്കുന്ന ഒരു കാര്യമല്ല ഞാൻ പറഞ്ഞത്; പറഞ്ഞതിൽ ഞാൻ ലജ്ജിക്കുന്നില്ല; വീണ്ടും പ്രതികരിച്ച് ഖുശ്ബു

താനും ഭാര്യയുമായി പിരിഞ്ഞു കഴിയുകയാണ് കുറേ വർഷങ്ങളായി, താൻ അശ്വതിയെ കല്യാണം കഴിച്ചോളാം എന്ന് പറയും. അതായത് എനിക്ക് എന്തോ സഹായം ചെയ്ത് തരുകയാണെന്ന് തോന്നും പറയുന്നത് കേട്ടാൽ. ഇതോടെ എനിക്ക് കോളുകൾ എടുക്കാൻ പറ്റാതായെന്നാണ് അശ്വതി ശ്രീകാന്ത് പറയുന്നത്.

ഇയാളാകട്ടെ ഷോ തുടങ്ങുമ്പോൾ വിളിക്കാൻ തുടങ്ങും. നമുക്ക് ശരിക്കും പ്രേക്ഷകരുടെ കോൾ എടുക്കണം. പക്ഷെ എടുക്കുന്നത് പകുതിയും ഇയാളുടെ കോളായിരിക്കും. കുത്തിയിരുന്ന് വിളിക്കലാണ് ഇയാളുടെ പണി. ഈ കല്യാണക്കാരനെ കൊണ്ട് ഒരു രക്ഷയുമില്ലാതെയായി. ഓൺ എയറിൽ മെസേജ് അയക്കാൻ തുടങ്ങി. ഈ കുട്ടിയുടെ അഡ്രസ് തരുമോ എന്നൊക്കെ ചോദിച്ചായിരുന്നു സന്ദേശങ്ങൾ.

ഇങ്ങനെയുള്ള സന്ദേശങ്ങളിൽ നിന്നും അയാളുടെ നമ്പർ കിട്ടി. എന്റെ സുഹൃത്തുക്കൾ, മാത്തുക്കുട്ടിയുൾപ്പടെ പുള്ളിയെ അങ്ങോട്ട് വിളിച്ചു. ഇനി വിളിച്ചാൽ പോലീസ് കേസാകും അതാകും ഇതാകും എന്നൊക്കെ പറഞ്ഞതോടെയാണ് എല്ലാം അവസാനിച്ചത്.. അവർക്ക് അറിയാവുന്ന നല്ല ഭാഷ മുഴുവൻ പറഞ്ഞു. പുള്ളി പേടിച്ചു പോയി. പിന്നെ എന്നെ ശല്യപ്പെടുത്തിയിട്ടില്ലെന്നാണ് അശ്വതി ശ്രീകാന്ത് പറയുന്നത്.

Advertisement