പിന്നില്‍ നിന്ന് ഒളി ക്യാമറ വെച്ചാണ് വന്യന്റെ ഫോട്ടം പിടിച്ചത്; ഇയ്ക്ക് ആളെ നിശ്ശല്ല എന്ന് വികെ ശ്രീരാമന്‍; ആ കൈകള്‍ കെട്ടിയത് കണ്ടാലേ ആളെ അറിയാമെന്ന് സോഷ്യല്‍മീഡിയ!

200

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മെഗാതാരം മമ്മൂട്ടി. സിനിമയില്‍ ഒട്ടേറെ സൗഹൃദങ്ങളുള്ള താരത്തെ കുറിച്ച് മിക്കവരും പങ്കുവെയ്ക്കുന്ന കുറിപ്പികളും പഴയ ഓര്‍മ്മകളും വൈറലാകാറുമുണ്ട്.

സിനിമയോടുള്ള അതേ അഭിനിവേശം ഫോട്ടോഗ്രഫിയോടും വാഹനങ്ങളോടും പുത്തന്‍ ഫാഷന്‍ ട്രെന്‍ഡിനോടും ഒക്കെയുള്ള താരം ശരിക്കും ഒരു അത്ഭുതം തന്നെയാണ് എന്ന് പറയേണ്ടി വരും. വര്‍ഷത്തിന്റെ കണക്കല്ല പ്രായത്തിന്റെ ശരിയായ അളവുകോല്‍ എന്ന് തെളിയിക്കുന്ന താരം കൂടിയാണ് മമ്മൂട്ടി,

Advertisements

ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു പ്രേമം കൂടി പുറത്തെത്തിച്ചിരിക്കുകയാണ് നടനും സാഹിത്യകാരനുമൊക്കെയായ വികെ ശ്രീരാമന്‍. ചെടികളോടും മരങ്ങളോടുമുള്ള മമ്മൂട്ടിയുടെ ഇഷ്ടത്തെ കുറിച്ചും ജ്ഞാനത്തെ കുറിച്ചും വെളിവാക്കുന്നതാണ് വികെ ശ്രീമാരമന്റെ ഈ കുറിപ്പ്.

ALSO READ- മുന്‍പ് ചെയ്ത ജോലിയില്‍ സന്തുഷ്ടയായിരുന്നു, അതിനിടെയാണ് ഈ സിനിമ വന്നത്; 15 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നല്ല റോളുകള്‍ ലഭിച്ചിട്ടില്ല: നിത്യ ദാസ്

താരത്തിന്റെ മുഖം കാണിക്കാതെ പിന്നില്‍ നിന്നും എടുത്ത ചിത്രത്തില്‍ മമ്മൂട്ടി എന്ന പേരുപോലും പരാമര്‍ശിക്കാതെ തന്നെ കൃത്യമായി ആളെ തിരിച്ചറിഞ്ഞിരിക്കുകയാണ് പ്രേക്ഷ.കര്‍.

വികെ ശ്രീരാമന്റെ കുറിപ്പ്;

ചെടികളുടെയും മരങ്ങളുടേയും കിളികളുടെയും പൂമ്പാറ്റകളുടെയും നാടന്‍ പേരുകളും ശാസ്ത്രീയ നാമങ്ങളും പറഞ്ഞു തന്നു കൊണ്ട് വനചാരി മുമ്പെ നടന്നു. ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പുള്ളതുകൊണ്ട് പിന്നില്‍ നിന്ന് ഒളിക്കാമറ വെച്ചാണ് വന്യന്റെ ഫോട്ടം പിടിച്ചത്. എന്നിട്ടും ജ്ഞാനദൃഷ്ടിയാല്‍ അതു കണ്ടു തിരിഞ്ഞു നിന്ന് എന്നെ നോക്കി ഭസ്മമാക്കാന്‍ ശ്രമിച്ചു.
ഞാന്‍ വടുതലവടാശ്ശേരി ഉണ്ണിമാക്കോതയേയും കണ്ടര് മുത്തപ്പനേയും സേവിച്ചുപാസിച്ച ആളായ കാരണം ഇന്നെ ഒന്നും ചെയ്യാന്‍ പറ്റീല്ല.

ന്നാലും വെറുതെ വിടാന്‍ പറ്റില്ലല്ലോ? ഞാനൊരു പാരിസ്ഥിതിക പ്രശ്‌നം ഉന്നയിച്ചു.’ ബടെ ഇങ്ങളെന്തിനാ ഇങ്ങനെ കോങ്ക്രീറ്റം ഇട്ടത്. സ്വാഭാവിക റെയിന്‍ഫോറസ്റ്റിന്റെ ഇക്കോളജിക്കല്‍ ബാലന്‍സ്‌പോവില്ലെ?’ ആ ചോദ്യത്തിലെ എന്റെ ജ്ഞാനപ്പെരുമ കേട്ട് ഞ്ഞെട്ടിയിട്ടുണ്ടാവുമെന്ന് ഉറപ്പ്. എന്നാല്‍ അതു പുറത്തു കാണിക്കാതെ ഇങ്ങനെ പറഞ്ഞു. ചെളിപ്പറ്റുള്ള മണ്ണാണ്‍ഡാ.കോണ്‍ക്രീറ്റിട്ടില്ലെങ്കി നടന്നാ ബാലന്‍സുപോയി മലര്‍ന്നു വീഴും. ‘എന്നാല്‍ പിന്നെ മറ്റൊരു വഴി ചിന്തിക്കായിരുന്നു ‘

ALSO READ- ഇതൊക്കെ കാണുമ്പോഴാണ് എനിക്ക് ശരിക്കും അസൂയ തോന്നുന്നത് എന്ന് അനിയത്തി വരദ; അതെനിക്ക് അറിയാമെന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് അഭയ ഹിരണ്‍മയി

എന്തു വഴി? ‘ തോടുണ്ടാക്കി, രണ്ടു സൈഡിലും കണ്ടല്‍കാടു വെച്ചു പിടിപ്പിക്കുക. എന്നിട്ട് ആ തോട്ടിലൂടെ കൊതുമ്പുവള്ളത്തില്‍ വീട്ടിലേക്കു വരാലോ? പിന്നെ ആ പാട്ടും പാടാം’ ഏതു പാട്ട്? ‘ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ’ അത് ഫിമെയ്ല്‍ വോയ്‌സല്ലേ?

‘ ഡ്യുവെറ്റായും കേട്ടിട്ടുണ്ട് ‘ ഉത്തരം ഒന്നുമുണ്ടായില്ല. അപ്പാേള്‍ ഞാന്‍ ചോദിച്ചു. ‘എന്താ ഒന്നും മുണ്ടീലാ എന്താ ങ്ങള് ചിന്തിക്കണത്?’ഏത് നാശം പിടിച്ച നേരത്താണ് ഞാന്‍ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചതെന്ന് ചിന്തിയ്ക്കായിരുന്നു.

അത്രയും പറഞ്ഞ് അല്പനേരത്തിനു ശേഷം വീണ്ടും വന്യമായ വിവരണം തുടര്‍ന്നു.? സൂര്‍ത്തുക്കളേ ഇതങ്ങേരല്ലെ ഇങ്ങേരല്ലെ ഇന്നയാളല്ലേ എന്നൊന്നും എന്നോട് ചോദിക്കരുത്. ഇയ്ക്ക് ആളെ നിശ്ശല്ല. ഞാനിതുവരെ മുഖം ശരിക്കു കണ്ടിട്ടില്ല. സൗണ്ട് മാത്രേ കേട്ടിട്ടുള്ളൂ.

Advertisement