കത്തുകളിലൂടെയായിരുന്നു ഞങ്ങളുടെ പ്രണയം, സൂക്ഷിച്ചിരുന്നത് ചേച്ചിയും; ഒരിക്കൽ പിടിച്ചു, പക്ഷേ അപ്പൻ ആ രഹസ്യം അറിഞ്ഞത് ഇപ്പോൾ, വെളിപ്പെടുത്തി ടൊവീനോ തോമസ്

508

മലയാള സിനിമയിലെ യുവതാരങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് ടൊവീനോ തോമസ്. സിനിമാ കുടുംബത്തിന്റെ പിന്തുണയോ ഗോഡ്ഫാദർമാരുടെ അനുഗ്രഹമോ ഇല്ലാതെ സ്വന്തം കഴിവുകൊണ്ടും പ്രയത്‌നം കൊണ്ടാണ് നടൻ സിനിമയിൽ തിളങ്ങി നിൽക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങൾ സമ്മാനിച്ച് ഇന്നും പ്രേക്ഷക മനസിൽ തിളങ്ങി നിൽക്കുകയാണ് നടൻ.

Advertisements

മിന്നൽ മുരളിയും തല്ലുമാലയും പോലുള്ള വലിയ വിജയങ്ങൾ സ്വന്തം പേരിൽ ചേർക്കാൻ സാധിച്ചിട്ടുണ്ട് ടൊവിനോയ്ക്ക്. സിനിമ പോലെ തന്നെ രസകരമാണ് ടൊവീനോയുടെ പ്രണയവും. സ്‌കൂൾ കാലം തൊട്ടുള്ള പ്രണയമാണ് ടൊവിനോയുടേത്. ആ പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

Also read; ആ പടം നിന്നുപോകുമെന്ന് വന്നപ്പോൾ 25 ലക്ഷം കയ്യിലേക്ക് വെച്ചു തന്നു, എന്നിട്ട് പറഞ്ഞു, പടം തീർക്ക്; അതാണ് സുരേഷ് ഗോപി എന്ന മനുഷ്യൻ, വെളിപ്പെടുത്തി അനൂപ് മേനോൻ

സിനിമാ മോഹം തലയ്ക്ക് പിടിച്ച് നടന്ന സമയത്ത് ടൊവിനോയ്ക്ക് കരുത്തായി കൂടെ നിന്നത് ലിഡിയയായിരുന്നു. എഞ്ചിനീയറായി ജോലി ചെയ്ത് വരുന്നതിനിടെ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് ടൊവിനോ പറഞ്ഞപ്പോൾ ലിഡിയ ആണ് കൂടെ നിന്നതെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. സിനിമയിലെത്തിയ ശേഷം എന്ന് നിന്റെ മൊയ്തീൻ സിനിമയുടെ സമയത്തായിരുന്നു ടൊവിനോയും ലിഡിയയും വിവാഹ ജീവിതത്തിലേയ്ക്ക് കടന്നത്.

പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ലിഡിയ ശക്തമായി തനിക്കൊപ്പമുണ്ടായിരുന്നു എന്ന് ടൊവിനോ പലപ്പോഴായി പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ തങ്ങളുടെ പ്രണയം വീട്ടിൽ പിടിച്ചതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ടൊവീനോയും സഹോദരിയും. ബിഹൈൻഡ് വുഡ്സ് നടത്തിയ ഫാൻസ് മീറ്റിൽ വച്ചായിരുന്നു ചേച്ചി അനിയനെ കാണാനെത്തിയത്. പിന്നാലെ രസകരമായ ഒരുപാട് അനുഭവങ്ങൾ ഇരുവരും ചേർന്ന് പങ്കുവെച്ചു.

”ഞങ്ങൾ അത്യാവശ്യം അടിയും വഴക്കുമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. ചേച്ചിയുടെ മുടി പിടിച്ച് വലിക്കുമ്പോൾ ചേച്ചി മാന്തും, ഇപ്പോഴും മുഖത്ത് ആ പാടുണ്ട്. താടി വെച്ചതുകൊണ്ട്
കാണാത്തതാണ്” ടൊവീനോ കുട്ടിക്കാലത്തെ കുറിച്ച് പറഞ്ഞു. അത് കേട്ടതും എനിക്ക് നഖം മാത്രമായിരുന്നു ആയുധമെന്ന് ചേച്ചി പറഞ്ഞപ്പോൾ ഒരു സിനിമാ നടനെയാണ് മാന്തിയതെന്നോർക്കണമെന്നായിരുന്നു ടൊവിനോയുടെ മറുപടി.

അനിയൻ നടനാവുമെന്ന് അന്നെനിക്ക് അറിയില്ലായിരുന്നല്ലോയെന്ന് ചേച്ചി ഇതിന് മറുപടിയായി പറയുന്നുണ്ട്. പിന്നാലെയാണ് തന്റെ പ്രണയം വീട്ടിൽ അറിഞ്ഞ സംഭവവും ടൊവീനോ പങ്കുവെച്ചത്. ”ചേച്ചിയുടെ കല്യാണം ഉറപ്പിച്ച് വെച്ച സമയത്താണ് എന്റെ പ്രേമം വീട്ടിലറിഞ്ഞത്. കത്തുകളെഴുതി പ്രേമിച്ചവരാണ് ഞാനും ലിഡിയയും.

ഞാൻ കോയമ്പത്തൂരിൽ പഠിക്കുന്ന സമയത്ത് കത്തുകൾ സുരക്ഷിതമായി സൂക്ഷിക്കാനേൽപ്പിച്ചത് ചേച്ചിയുടെ അടുത്താണ്. ഞാൻ പ്രണയം ആദ്യം പറഞ്ഞത് ചേച്ചിയോടും ചേട്ടനോടുമാണ്” എന്നാണ് ടൊവിനോ പറയുന്നത്. അതേസമയം ചേച്ചിക്ക് അറിയാമായിരുന്നു എന്ന കാര്യം അപ്പനറിയില്ലായിരുന്നു. ഇപ്പോഴാണ് അറിയുന്നതെന്നും ടൊവീനോ പറയുന്നു.

പ്രേമം പിടിച്ചപ്പോൾ ചേട്ടൻ അനങ്ങാതെ കട്ടയ്ക്ക് നിൽക്കുകയായിരുന്നു. എനിക്കിത് അറിയാമായിരുന്നുവെന്ന് പറയേണ്ടെന്നും ചേച്ചി പറഞ്ഞിരുന്നുവെന്നും ടൊവിനോ പറയുന്നു. പീന്നീട് ജോലിയിൽ നിന്നും ഞാൻ റിസൈൻ ചെയ്യുന്ന കാര്യം ചേച്ചിയോട് പറഞ്ഞിരുന്നു. നിനക്ക് ഇഷ്ടമില്ലാത്ത ജോലിയാണെങ്കിൽ ആ പ്രൊഫഷനിൽ നീ നിൽക്കണ്ടെന്നായിരുന്നു ചേച്ചി പറഞ്ഞതെന്നും താരം ഓർമ പങ്കുവെച്ചു.

എന്നെ ആ സമയത്ത് ഇവരായിരുന്നു സപ്പോർട്ട് ചെയ്തതെന്നും താരം പറയുന്നുണ്ട്. അതേസമയം ചേച്ചിയുടെ ഭർത്താവ് വക്കീലാണ്. വാശി നന്നായി ചെയ്തില്ലെങ്കിൽ പണി പാളിയേനെയെന്നും ടൊവിനോ പറയുന്നു. ടൊവിനോയും കീർത്തി സുരേഷും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു വാശി. ചിത്രത്തിൽ വക്കീൽ ദമ്പതിമാരായിട്ടായിരുന്നു ഇരുവരുമെത്തിയത്.

ക്യാരക്ടറായി മാത്രമല്ല സിനിമകളൊക്കെ കാണുമ്പോൾ അനിയൻ എന്ന ഫീൽ വരാറുണ്ടെന്നായിരുന്നു ടൊവിനോയുടെ സിനിമകളെക്കുറിച്ച് ചേച്ചി പറഞ്ഞത്. അമ്മയുടെ അത്ര വരില്ല എന്നാലും ഇടയ്ക്ക് ചിന്തിക്കും. ആ ലോജിക്ക് ഇടയ്ക്ക് വിട്ടുപോവും. ഇവന്റെ എല്ലാ സിനിമകളും റിലീസ് സമയത്ത് തന്നെ പോയി കാണാറുണ്ടെന്നും ചേച്ചി പറഞ്ഞു. തന്റെ മക്കൾക്ക് ഇഷ്ടം മിന്നൽ മുരളിയാണെന്നും ചേച്ചി പറയുന്നുണ്ട്.

Also read; പുട്ടി അടിച്ചു, ഏഷ്യൻ പെയിന്റിന്റെ പരസ്യം; മഞ്ജു വാര്യരിന്റെ പുതിയ ലുക്ക് ചർച്ചയാക്കി ആരാധകർ, ഓവർ മേക്കപ്പ് അല്ല, അത് സ്‌കിൻ ട്രീറ്റ്‌മെന്റ് ചെയ്തതാണ്!

കുടുംബസമേതമായാണ് ചേച്ചി എത്തിയത്. ഇപ്പോൾ, തല്ലുമാലയുടെ വിജയത്തിന്റെ തിളക്കത്തിലാണ് താരം. മുഹ്സിൻ പരാരി എഴുതി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത സിനിമ വൻ വിജയമായി മാറിയിരിക്കുകയാണ്. കളക്ഷനിൽ അമ്പത് കോടിയ്ക്ക് അരികിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് തല്ലുമാല. കല്യാണി പ്രിയദർശൻ നായികയായ സിനിമയിൽ ഷൈൻ ടോം ചാക്കോ, ലുക്ക്മാൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Advertisement