അമ്മ നമ്മളെ കൊ ല്ലു മോ അച്ഛാ എന്ന് മകൻ ചോദിച്ചു, അന്നാകെ ടെൻഷനും പേടിയും ആയിരുന്നു; സംയുക്ത വർമ്മയുടെ വെളിപ്പെടുത്തൽ

776

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് സംയുക്ത വർമ്മ. മികച്ച നടിക്കുള്ള അവാർഡുകലളടക്കം നേടി മലയാളത്തിന്റെ പ്രിയ നായികയായി വിലസി നിന്നപ്പോഴാണ് സംയുക്ത വർമ്മയെ ബിജു മേനോൻ പ്രണയിച്ച് വിവാഹം കഴിക്കുന്നത്.

2002 ലായിരുന്നു ഇവരുടെ വിവാഹം. ദക്ഷ് ധാർമിക് എന്നൊരു മകൻ ഉണ്ട് ഇവർക്ക്. ഒൻപതാം ക്ലാസിലാണ് ദക്ഷ് പഠിക്കുന്നത്. സിനിമയുടെ തിരക്കുകളിൽ നിന്നു മാറി യോഗയുടെയും കുടുംബ ജീവിതത്തിന്റെയും ലോകത്താണ് സംയുക്ത ഇപ്പോൾ.

Advertisements

വീട്ടിൽ സിനിമ ചർച്ചകൾ ഒന്നും തന്നെ ഉണ്ടാകാറില്ല എന്നാണ് വനിതക്ക് നൽകിയ അഭിമുഖത്തിൽ സംയുക്ത വർമ്മ പറയുന്നത്. ചില സിനിമകളിൽ കണ്ടുകൊണ്ടിരിക്കുമ്പോൾ തോന്നും ഈ സീനിൽ ബിജുവേട്ടൻ ഉഴപ്പിയിട്ടില്ലേ എന്ന്. അത് എനിക്ക് മാത്രമേ മനസിലാകൂ. ചോദിക്കുമ്പോൾ സംഭവം കൃത്യമായിരിക്കുമെന്നും സംയുക്ത പറയുന്നു.

ALSO READ- ‘പുള്ളിക്കാരി തനിച്ച് ഒറ്റ പോക്കായിരുന്നു’; ശ്വേത മേനോൻ ഒരിക്കലും തന്റെ കൂടെ വരില്ലെന്ന് പറഞ്ഞു; വെളിപ്പെടുത്തി റിമി ടോമി

മൂന്ന് വർഷം മാത്രം സിനിമാലോകത്ത് നിന്ന സംയുക്തയെ ഇന്നും ആരാധകർക്ക് അത്രമേൽ ഇഷ്ടമാണെങ്കിൽ അവരുടെ ജനപ്രിയത ആലോചിക്കാവുന്നതേ ഉള്ളൂ. മഞ്ജു വാര്യർ വന്നത് പോലെ മടങ്ങി വരണമെന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്ന നടിയാണ് സംയുക്ത വർമ. 1999ൽ പുറത്ത് വന്ന വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി 2002ലാണ് അഭിനയം അവസാനിപ്പിക്കുന്നത്. ദിലീപ് നായകനായി എത്തിയ കുബേരനിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്

സിനിമയിൽ നിന്ന് മാത്രമല്ല മിനിസ്‌ക്രീനിൽ നിന്നും സോഷ്യൽമീഡിയയിൽ നിന്നുമെല്ലാം നടി ഏറെക്കാലം അകലം പാലിച്ചിരുന്നു. യോഗ ചെയ്യുന്ന ചില ചിത്രങ്ങൾ അപ്രതീക്ഷിതമായി പുറത്തുവന്നത് മാത്രമാണ് സംയുക്തയുടെ സോഷ്യൽമീഡിയയിലെ പ്രവർത്തികൾ. ഒടുവിൽ ആരാധകർ ആഗ്രഹിച്ചതുപോലെ അഭിമുഖത്തിനായി സംയുക്ത ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് വിവാഹമെങ്കിലും ഒരിക്കലും സിനിമയിലേക്ക് തിരിച്ച് വരണമെന്ന് തോന്നിയിട്ടില്ലെന്നാണ് നടി പറയുന്നത്.

ഈ കാലയളവിൽ നിരവധി കഥകൾ കേട്ടിരുന്നു. എന്നാൽ അത് അങ്ങനെ തന്നെയങ്ങ് പോയി. ഇതിനിടയ്ക്ക് ക്ലാസും മറ്റു കുറെ കാര്യങ്ങൾ വന്നു. ഇതിനിടയ്ക്ക് ഒരിക്കൽ പോലും ബോറടിച്ചില്ലെന്നും സംയുക്ത പറയുന്നു.

ALSO READ- കൽപന എന്റെ കൂടപ്പിറക്കാത്ത സഹോദരി; വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതദേഹം കണ്ട് തകർന്നുപോയി; നേരത്തെ പോകേണ്ട ആളല്ല; കണ്ണുനിറഞ്ഞ് മനോജ് കെ ജയൻ

ഇത്രയും കാലത്തിനിടെ ലോക്ക് ഡൗൺ സമയത്താണ് ആകെ ബോറടിച്ചത്. ആദ്യത്തെ തവണ കുഴപ്പമില്ലായിരുന്നു. ബിജുവേട്ടനും മോനും ഉണ്ടായിരുന്നു. എന്നാൽ രണ്ടാം തവണ പുറത്തൊന്നും പോകാൻ കഴിയാതെ ആകെ ബോറായി; അഭിമുഖത്തിൽ നടി വ്യക്തമാക്കി.

അഭിമുഖത്തിന്റെ തുടക്കം മുതൽ വളരെ ചിരിച്ച് കൊണ്ട് കൂളായിട്ടാണ് സംയുക്ത സംസാരിച്ചത്. ചിരി മാത്രമല്ല ദേഷ്യവും വരാറുണ്ടെന്നും സംയുക്ത തന്നെ പറയുകയാണ്. നിലവിൽ ദേഷ്യം വന്നിട്ട് അഞ്ചാറ് വർഷമായെന്നും വന്നാൽ പിടിച്ചാൽ കിട്ടില്ലെന്നുമാണ് സംയുക്ത പറയുന്നത്.

ദേഷ്യം വരാറില്ലേ എന്ന ചോദ്യത്തിനായിരുന്നു മറുപടിയായി ഒരു അനുഭവ കഥകൂടി പറയുകയാണ് സംയുക്ത. ‘ഒരു യാത്രയ്ക്കിടയിലാണ് അവസാനമായി ദേഷ്യം വന്നത്. അന്ന് മകൻ ദക്ഷ് വളരെ കുഞ്ഞാണ്. എനിക്ക് ഒട്ടും പരിചയമില്ലാത്ത സ്ഥലമായിരുന്നു. ബിജുവേട്ടൻ പുറത്ത് നിന്ന് ഉച്ചഭക്ഷണം കഴിക്കാമെന്ന് പറഞ്ഞിട്ട് രാവിലെ പുറത്തേയ്ക്ക് പോയി. വേഗം വരാമെന്ന് പറഞ്ഞാണ് പോയത്. ഞാൻ പുറത്ത് പോകാൻ വേണ്ടി റെഡിയായി ഇരിക്കുകയായാണ്’

അങ്ങനെ ഉച്ചയായിട്ടും വൈകുന്നേരമായിട്ടും ആളെ കാണുന്നില്ല. എനിക്ക് ആകെ ടെൻഷനും പേടിയുമൊക്കെ തോന്നി. രാത്രി കിടന്നിട്ടും ഉറക്കം വരുന്നില്ല. ഏകദേശം പുലർച്ചെ മൂന്ന് മണിയായി. ഒരു കോഫി കുടിക്കാമെന്ന് കരുതി താഴേയ്ക്ക് പോയപ്പോഴുണ്ട് വളരെ ചിരിച്ച് സന്തോഷത്തോടെ ബിജുവേട്ടൻ കയറി വരുന്നു.

ALSO READ– ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചത് വാടക ഗർഭപാത്രത്തിലൂടെ ആണോ എന്ന് നെറ്റിസൺ; സിസേറിയന്റെ സമയത്ത് ഞാൻ ഭജന പാടുകയായിരുന്നു എന്ന് മറുപടിയുമായി ചിന്മയി ശ്രീപാദ

എന്നിട്ട് എന്താ ഈ നേരത്ത് കോഫി കുടിക്കുന്നതെന്നൊരു ചോദ്യവും. അവിടെ നിന്ന് റൂമിൽ എത്തിയതിന് ശേഷം എന്താണ് ചെയ്തതെന്ന് എനിക്കൊരു ഓർമയുമില്ല. എടുത്തെറിയാനായി ടേബിൾ ലാമ്പ് എടുത്ത് പൊക്കിയപ്പോൾ മകൻ ദക്ഷ് ഉണർന്നു. എന്നിട്ട് ബിജുവേട്ടനോട് ‘അച്ഛാ അമ്മ നമ്മളെ കൊല്ലുമോ’ എന്ന് ചോദിച്ചു. അപ്പോഴും എന്റെ ദേഷ്യ മാറിയിരുന്നില്ല’.

ഇല്ലെടാ, കൊല്ലുമെന്ന് തോന്നുന്നില്ലെന്നായിരുന്നു ബിജുവേട്ടന്റെ ഉടനെയുള്ള മറുപടി. അത് ശരിക്കും എന്നെ ചിരിപ്പിച്ചു. കരയണോ ചിരിക്കണോ എന്ന് അറിയാൻ വയ്യായിരുന്നു. അന്ന് ബാത്ത്‌റൂമിൽ പോയി നിന്ന് ഒരുപാട് കരഞ്ഞു. പക്ഷെ അന്ന് തീരുമാനിച്ചതാണ് ഇനി ഇങ്ങനത്തെ ദേഷ്യം വരാൻ പാടിയെന്ന്. നമ്മൾ ബാലൻസ്ഡായിരിക്കണം’- നടി അഭിപ്രായപ്പെട്ടതിങ്ങനെ.

Advertisement