മറ്റ് വിദ്യാര്‍ത്ഥികള്‍ നോക്കിയിരിക്കെ ക്ലാസ് മുറിയില്‍ വെച്ച് അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മില്‍ ലൈംഗിക ബന്ധം, ഇവരുടെ ബന്ധം വളര്‍ന്നത് മെസേജുകളിലൂടെ

40

മിഷിഗണ്‍: വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. 27കാരിയായ അധ്യാപിക ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ 13 കാരനുമായി പലപ്രാവശ്യം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്.

ക്ലാസ് മുറിയില്‍ വെച്ച് മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ചായിരുന്നു ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. മിഷിഗണിലാണ് സംഭവം

Advertisements

27കാരിയായ ബ്രിട്ടാനി സമോരയ്ക്കെതിരെയാണ് സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥിയുമായി അധ്യാപിക കാറിലും ക്ലാസ്റൂമിലുമായി പലവട്ടം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്.

മറ്റ് കുട്ടികള്‍ ക്ലാസില്‍ ഇരിക്കുമ്പോഴായിരുന്നു അധ്യാപികയും വിദ്യാര്‍ത്ഥിയുമായുള്ള ബന്ധം. മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ക്ലാസിലിരിക്കുമ്പോള്‍ അധ്യാപിക വിദ്യാര്‍ത്ഥിക്ക് മെസേജ് അയക്കുകയായിരുന്നു. കുട്ടി റിപ്ലേ ചെയ്തതോടെ അധ്യാപിക ക്ലാസിലിരുന്നു തുടരെ മെസേജ് അയക്കുകയായിരുന്നു. ഇതോടെ മെസേജുകള്‍ ലൈംഗിക ചുവയിലേക്ക് മാറി.

കുട്ടിയും ഇതേരീതിയില്‍ മറുപടി കൊടുത്തു. ഇതോടെ ക്ലാസില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ക്ലാസില്‍ കുട്ടികള്‍ സ്‌ക്രീനില്‍ ഒരു വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഇരുവരും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

ഒരിക്കല്‍ വിദ്യാര്‍ത്ഥിയുമായി ബ്രിട്ടാനി മുത്തച്ഛന്റെ വീട്ടില്‍ പോയി. അധ്യാപികയുടെ ഭര്‍ത്താവ് ചൂണ്ടയിട്ടപ്പോള്‍ അധ്യാപിക വിദ്യാര്‍ത്ഥിയുമായി കാറില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

മാത്രമല്ല ഇരുവരും നഗ്‌ന ചിത്രങ്ങളും പങ്കുവച്ചിരുന്നു. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളാണ് അധ്യാപികയുമായുള്ള അരുതാത്ത ബന്ധം കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയുടെ ഫോണില്‍ അധ്യാപികയുമായുള്ള ലൈംഗിക ചുവയുള്ള മെസേജുകളും നഗ്‌ന ചിത്രങ്ങളും മാതാപിതാക്കള്‍ കാണുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇവരെ മാര്‍ച്ചില്‍ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവം അറിഞ്ഞ അധ്യാപികയുടെ ഭര്‍ത്താവ് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ വിളിച്ച് പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് അപേക്ഷിച്ചു. നമുക്ക് കൂടി ആലോചിച്ച് പ്രശ്നം പറഞ്ഞ് തീര്‍ക്കാമെന്ന് ഇയാള്‍ പറഞ്ഞു.

എന്നാല്‍ ഇക്കാര്യം വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ സമ്മതിച്ചില്ല. കേസുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു ഇവരുടെ തീരുമാനം. 2015ലാണ് അധ്യാപിക വിവാഹിതയായത്. ഇവര്‍ക്ക് കുട്ടികള്‍ ഒന്നും ഉണ്ടായിരുന്നില്ല.

Advertisement