കോഹ് ലിയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി; റാഞ്ചിയില്‍ ഓസീസിന് ഇന്ത്യയെ കീഴടക്കി

9

റാഞ്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ (95 പന്തില്‍ 123) ഒറ്റയാള്‍ പോരാട്ടം പാഴായി. റാഞ്ചില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. 32 റണ്‍സിനായിരുന്നു ഓസീസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെടുത്തു.

ഉസ്മാന്‍ ഖവാജ (113 പന്തില്‍ 1034)യുടെ സെഞ്ചുറിയാണ് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിലെ പ്രത്യേകത. ഇന്ത്യ 48.2 ഓവറില്‍ 281 എല്ലാവരും പുറത്തായി. ഓസീസിനായി ആഡം സാംപ, ജേ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ മൂന്നും പാറ്റ് കമ്മിന്‍സ് രണ്ടും വിക്കറ്റ് വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-1ലെത്തിക്കാന്‍ ഓസീസിനായി.

Advertisements

തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. നാലാം ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സുള്ളപ്പോള്‍ ശിഖര്‍ ധവാന്‍ മടങ്ങി. 10 പന്തുകളില്‍ നിന്ന് ഒരു റണ്‍ മാത്രമെടുത്ത ധവാനെ റിച്ചാര്‍ഡ്‌സണ്‍ മാക്‌സ്‌വെല്ലിന്റെ കൈകളിലെത്തിച്ചു.

തൊട്ടടുത്ത ഓവറില്‍ രോഹിത്തിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. 14 പന്തില്‍ 14 റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. ഒരു സിക്‌സും രണ്ട് ഫോറും നേടി തകര്‍പ്പന്‍ തുടക്കമായിരുന്നു രോഹിത്തിന്റേത്.

റായുഡുവാകട്ടെ കമ്മിന്‍സ് പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങി. ഹോം ഗ്രൗണ്ടില്‍ ധോണിയാണ് പിന്നീട് ക്രീസിലെത്തിയത്. 42 പന്ത് നേരിട്ട ധോണി 26 റണ്‍സെടുത്തിരിക്കെ സാംപയുടെ പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങി. കോലിക്കൊപ്പം 59 റണ്‍സ് ധോണി കൂട്ടിച്ചേര്‍ത്തിരുന്നു.

തുടര്‍ന്ന് ക്രീസിലെത്തിയ കേദാര്‍ ജാദവ് (39 പന്തില്‍ 26) കോലിയുമായി ചേര്‍ന്ന് മുന്നോട്ട് നയിച്ചു. പിഴവുകളില്ലാതെ മുന്നോട്ട് പോകുന്നതിനിടെ ജാദവിനെ സാംപ മടക്കി. കോലി- ജാദവ് സഖ്യം നേടിയത് 88 റണ്‍സാണ്.

പിന്നാലെ വിജയ് ശങ്കറുമായി ഒന്നിച്ച കോലി നേരിയ പ്രതീക്ഷ നല്‍കി. ഇരുവരും 45 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതിനിടെ കോലിയുടെ 41ാം ഏകദിന സെഞ്ചുറിയും. 16 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.

എന്നാല്‍ റണ്‍റേറ്റ് ഉയര്‍ത്താനുള്ള തിടുക്കത്തില്‍ കോലി പുറത്തായി. സാംപയുടെ പന്തില്‍ വിക്കറ്റ് തെറിച്ചാണ് കോലി മടങ്ങിയത്. ശങ്കര്‍ (32), രവീന്ദ്ര ജഡേജ (24) എന്നിവരും പുറത്തായതോടെ ഇന്ത്യ തോല്‍വി സമ്മതിച്ചു. കുല്‍ദീപ് യാദവ് (10), മുഹമ്മദ് ഷമി എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ജസ്പ്രീത് ബുംറ (0) പുറത്താവാതെ നിന്നു.

നേരത്തെ, ഉസ്മാന്‍ ഖവാജയുടെ (104) സെഞ്ചുറിയുടെ കരുത്തിലാണ് ഓസീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. തകര്‍പ്പന്‍ തുടക്കമാണ് സന്ദര്‍ശകര്‍ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഫിഞ്ച്- ഖവാജ സഖ്യം 193 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 113 പന്തില്‍ 11 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഖവാജയുടെ ഇന്നിങ്‌സ്.

പരമ്പരയില്‍ ആദ്യമായി ഫോമിലായ ഫിഞ്ച് 99 പന്തില്‍ 10 ഫോറും മൂന്ന് ഉള്‍പ്പെടെയാണ് 93 റണ്‍സ് നേടിയത്. ഫിഞ്ചിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് യാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

പിന്നീടെത്തിയ മാക്‌സ്‌വെല്ലും വെറുതെയിരുന്നില്ല. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 47 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ ഖവാജ പുറത്തായത് ഓസീസിന് തിരിച്ചടിയായി. മുഹമ്മദ് ഷമിയുടെ പന്തില്‍ ബുംറയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു ഖവാജ. മികച്ച നല്‍കിയ ബാറ്റേന്തിയ മാക്‌സ്‌വെല്‍ രവീന്ദ്ര ജഡേജയുടെയും ധോണിയുടെയും കൂട്ടായ ശ്രമത്തില്‍ റണ്ണൗട്ടായി.

പിന്നീടെത്തിയ താരങ്ങള്‍ മികച്ച സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. ഷോണ്‍ മാര്‍ഷ് (13), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (0) എന്നിവരെ കുല്‍ദീപ് യാദവ് പറഞ്ഞയച്ചു. പുറത്താവാതെ നിന്ന മാര്‍ക്‌സ് സ്റ്റോയിനിസ് (), അലക്‌സ് ക്യാരി സഖ്യമാണ് ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 300 കടത്തിയത്.

രണ്ടോവറില്‍ 32 റണ്‍സ് വഴങ്ങിയ കേദാര്‍ ജാദവാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ അടിവാങ്ങിയത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ നിറം മങ്ങിയ കളിയില്‍ കുല്‍ദീപ് യാദവ് പത്ത് ഓവറില്‍ 64 റണ്‍സ് വഴങ്ങിയപ്പോള്‍ ജഡേജയും യാദവിനൊപ്പം നിന്നു. എന്നാല്‍ വിക്കറ്റ് ഒന്നും നേടിയില്ലെന്ന് മാത്രം.

Advertisement