നഴ്‌സായ മകള്‍ തേച്ചു, പ്രേമം ഞരമ്പില്‍ പിടിച്ച കാമുകന്‍ കാമുകിയുടെ അമ്മയുടെ ജീവന്‍ എടുത്തു, സംഭവം കോട്ടയത്ത്

37

കോട്ടയം : ഫേസ്ബുക്ക് വഴി മകളുടെ വഴിവിട്ട പ്രേമത്തിന് വില കൊടുക്കേണ്ടി വന്നത് അമ്മയുടെ ജീവന്‍. കോട്ടയം കുളത്തുപ്പടിയിലാണ് ദാരുണ സംഭവം. കുളത്തൂപ്പുഴ ഇ.എസ്.എം. കോളനിയില്‍ പാറവിള വീട്ടില്‍ മേരിക്കുട്ടിയാണു കൊല്ലപ്പെട്ടത്.

Advertisements

മുംബൈയില്‍ നഴ്‌സായ യുവതിയുടെ കൊല്ലം കുളത്തൂപ്പുഴയിലെ വീടു തേടിയെത്തിയ മധുര ഇനപ്പനടി ടീച്ചേഴ്‌സ് കോളനിയില്‍ ഇളപ്പമണന്റെ മകന്‍ സതീഷാ(27)ണ് വാക്കുതര്‍ക്കത്തിനിടെ യുവതിയുടെ അമ്മയെ കൊലപ്പെടുത്തിയത്. സംഭവശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സതീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: മുംബൈയില്‍ നഴ്‌സായി ജോലി ചെയ്യുന്ന മേരിക്കുട്ടി വര്‍ഗീസിന്റെ മകളുമായി സതീഷ് ഫേസ്ബുക്ക് വഴി അടുപ്പത്തിലായിരുന്നു. വിവാഹാഭ്യര്‍ഥന നടത്തിയപ്പോള്‍ യുവതി വിസമ്മതിച്ചു. ഒരു മാസത്തിലധികമായി ഫേസ്ബുക്കില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലുണ്ടാകുമെന്ന ധാരണയിലാണ് ഇയാള്‍ കുളത്തൂപ്പുഴയില്‍ എത്തിയത്.

ചൊവ്വാഴ്ച ഉച്ചയോടെ കൊറിയര്‍ കൈമാറാനാണെന്ന് സമീപവാസികളോട് പറഞ്ഞ് ഇയാള്‍ വീട് കണ്ടെത്തി. പെണ്‍കുട്ടിയെ അന്വേഷിച്ച ഇയാളും മേരിക്കുട്ടിയുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന്, കൈയില്‍ കരുതിയ കത്തിയുപയോഗിച്ച് മേരിക്കുട്ടിയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു.

നിലവിളി കേട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ ഓടിയെത്തി. മേരിക്കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സതീഷിനെയും നാട്ടുകാര്‍ പിടികൂടി. എന്‍ജിനീയറിങ് ബിരുദധാരിയായ സതീഷ് മധുരയില്‍നിന്ന് ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ടാക്‌സിയിലാണ് കുളത്തൂപ്പുഴയിലെത്തിയത്.

Advertisement