42 വര്‍ഷത്തെ ഗള്‍ഫ് ജീവിതം മതിയാക്കിയെത്തിയ പ്രവാസി മലയാളി വീട്ടിലെത്തുന്നതിന് തൊട്ടുമുമ്പ് അപകടത്തില്‍ മരിച്ചു

18

കുന്നത്തൂർ: നാൽപ്പത്തിരണ്ട് വർഷത്തെ പ്രവാസി ജീവിതം മതിയാക്കി നാട്ടിലെത്തിയ ഗൃഹനാഥനെ മരണം കൂട്ടിക്കൊണ്ടുപോയി.

എയർപോർട്ടിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് പ്രവാസി ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അർച്ചനയിൽ (നെല്ലിപ്പിള്ളിൽ) രാജൻപിള്ള (55) മരിച്ചത്. 

Advertisements

ഗുരുതരമായി പരിക്കേറ്റ എകമകൻ അമൽ (20) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. രാജൻ പിള്ളയുടെ സഹോദരൻ കരുനാഗപ്പള്ളി ആദിനാട് സ്വദേശി ജയകുമാറിനും പരിക്കേറ്റു.

ഷാർജയിൽ നിന്ന് ഞായറാഴ്ച പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രാജൻപിള്ളയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുമ്പോൾ രാവിലെ 6 ഓടെ കൊല്ലം - തേനി ദേശീയപാതയിൽ ഭരണിക്കാവ് പുന്നമൂടിന് സമീപം കോട്ടവാതുക്കൽ ജംഗ്ഷനിലെ വളവിലായിരുന്നു അപകടം. 

ജയകുമാറാണ് കാർ ഓടിച്ചിരുന്നത്. കോട്ടവാതുക്കൽ ജംഗ്ഷനിൽ വച്ച് മുന്നിൽ പോയ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ടൂറിസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു.

പൂർണമായും തകർന്ന കാറിന്റെ മുൻഭാഗത്തിരുന്ന രാജൻപിള്ളയെ പുറത്തെടുക്കാൻ ഓടിക്കൂടിയ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. 

പിന്നീട് ശാസ്താംകോട്ടയിൽ നിന്ന് അഗ്നിശമനസേനയെത്തി കാർ വെട്ടിപ്പൊളിച്ച് ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിജയശ്രീയാണ് ഭാര്യ. ശാസ്താംകോട്ട പൊലീസ് കേസെടുത്തു.

Advertisement