മൃതദേഹത്തില്‍ നിന്നും വൈറസ് ബാധയുണ്ടാകാന്‍ സാധ്യത, കോഴിക്കോട് നിപ്പാ വൈറസ് ബാധിച്ച് മരിച്ച നഴ്സിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയില്ല; ആശുപത്രി അധികൃതര്‍ രാത്രി തന്നെ സംസ്‌ക്കാരം നടത്തി

20

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് മരിച്ച നഴ്സിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ ആശുപത്രി അധികൃതര്‍ രാത്രി തന്നെ സംസ്‌ക്കാരം നടത്തി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയാണ് മരിച്ചത്. ലിനി നിപ്പാ വൈറസ് ബാധിച്ചവരെ പരിചരിച്ചിരുന്നു. പേരാമ്പ്ര ചെമ്പനോട സ്വദേശിയാണ് ലിനി. മൃതദേഹത്തില്‍ നിന്നും വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. മൃതദേഹം ഞായറാഴ്ച രാത്രി തന്നെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.

Advertisements

കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് ഇന്നലെ മറ്റു 6 മൂന്നുപേര്‍ കൂടി മരിച്ചിരുന്നു. മുന്നിയൂര്‍, ചട്ടിപ്പറമ്പ്, തെന്നല സ്വദേശികളാണു മരിച്ചത്. ഇവരുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ചികില്‍സയില്‍ കഴിയുന്ന ഏഴുപേരില്‍ രണ്ടുപേരുടെ നില അതീവഗുരുതരമാണ്. ഇവര്‍ക്ക് പുറമെ 25 പേര്‍ രോഗലക്ഷണങ്ങളുമായി ചികില്‍സയിലുണ്ട്.

അപൂര്‍വ വൈറല്‍ പനി, നിപ്പാ വൈറസ് കാരണമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര വിദഗ്ദ്ധ സംഘം കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. പേരാമ്പ്ര ഉള്‍പ്പെടെയുളള പനിബാധിത സ്ഥലങ്ങള്‍ കേന്ദ്രസംഘവും ആരോഗ്യമന്ത്രി കെകെശൈലജയും ഇന്ന് സന്ദര്‍ശിക്കും. പനി നേരിടാന്‍ സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു.

Advertisement