‘കലാപരിപാടികള്‍’ എല്ലാം പരസ്പര സമ്മതത്തോടെ; തെളിവുകള്‍ ഹാജരാക്കി പുഷ്പം പോലെ ജാമ്യം നേടി പുറത്തിറങ്ങി കോട്ടയത്ത് പെണ്‍കുട്ടിയെ ലൈംഗീക ബന്ധത്തിനിടെ ആശുപത്രിയിലാക്കിയ മിസ്റ്റര്‍ ഏഷ്യ

36

കോട്ടയം: ഹോട്ടൽമുറിയിൽ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ അറസ്റ്റിലായി റിമാൻഡ് ചെയ്ത മുൻ മിസ്റ്റർ ഏഷ്യയും കോട്ടയം വാരിശ്ശേരി കാലായിൽ മുരളി കുമാറിന് ഒടുവിൽ ജാമ്യം. ഇന്നലെയാണ് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുരളീകുമാറിന് ജാമ്യം നൽകിയത്. അന്വേഷണം തീരുന്നത് വരെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുതെന്ന ജാമ്യവ്യവസ്ഥയിൽ കടക്കരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.

Advertisements

ഉഭയകക്ഷി സമ്മത പ്രകാരമാണ് യുവതിയും മുരളി കുമാറും ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നാണ് പ്രതിഭാഗം വക്കീൽ വാദിച്ചത്. കൂടാതെ പെൺകുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ആശുപത്രിയിൽ വെച്ച് പെൺകുട്ടി ഡോക്ടറോട് പറഞ്ഞിരുന്നത് ആരോ സ്പ്രേ അടിച്ച് ബോധം കെടുത്തി റോഡരികിൽ ഉപേക്ഷിച്ചുവെന്നും അവിടെ നിന്നും മുരളിച്ചേട്ടനാണ് ആശുപത്രിയിലെത്തിച്ചു എന്നുമാണ്. കൂടാതെ ഇവർ തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും മറ്റും കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

അതേ സമയം വിചാരണ കേസിലെ പ്രതിയുടെ ജാമ്യത്തിന്റെ കാര്യത്തിൽ മാത്രമേ ഇപ്പോൾ വാദം നടക്കാവൂ എന്നും വിശദമായ വാദം തുടങ്ങുമ്പോൾ മാത്രം ഉഭയകക്ഷി സമ്മത പ്രകാരമാണോ അല്ലയോ എന്ന തീരുമാനിക്കാൻ കഴിയൂ പ്രോസിക്യൂഷൻ നിലപാട് സ്വീകരിച്ചു. അതി ക്രൂരമായിട്ടാണ് യുവതിയെ ബലാൽസംഗം ചെയ്തത് എന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ കോടതി മുരളീ കുമാറിനെ വിചാരണയ്ക്ക് വിധേയനായി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

പൊലീസ് ചാർജ്ജ് ഷീറ്റ് കോടതിയിൽ ഇതുവരെ സമർപ്പിച്ചിട്ടില്ല. അതിന് ശേഷം മാത്രമേ വിചാരണ നടപടികൾ പൂർത്തിയാകൂ. മുരളീ കുമാറിനായി കോട്ടയം ബാർ അസോസിയേഷനിലെ അഡ്വ: സി.എസ് അജയനാണ് ഹാജരായത്. ജാമ്യം ലഭിച്ചതോടെ മുൻ മിസ്റ്റർ ഏഷ്യ എന്ന നിലയിൽ മുരളീകുമാറിന് തുടർവ്യായാമങ്ങളും കാര്യമങ്ങളുമായി മുന്നോട്ടുപോകാം. ജയിൽവാസത്തിന്റെ ക്ഷീണം തീർക്കാൻ ചിട്ടയായ ഭക്ഷണ ശീലങ്ങളിലേക്ക് കടക്കാൻ സൗകര്യമാണ്.

ശരീരപുഷ്ടിക്കായി തുടർന്ന് പോന്ന മുരളിയുടെ ദിനചര്യങ്ങൾ എല്ലാം ജയിൽ ജീവിതത്തിൽ തെറ്റിയിരുന്നു. ശരീരപുഷ്ടി നിലനിർത്തുന്നതിനായുള്ള മുരളിയുടെ ഭക്ഷണ ശീലം കേട്ട് ഞെട്ടിയിരിക്കുകയാണ് പൊലീസും ജയിൽ അധികൃതരും. ദിവസവും രണ്ടരക്കിലോ കോഴി ഇറച്ചിയും അമ്പത് കോഴിമുട്ട വെള്ളയും താൻ കഴിക്കുന്നതായിരുന്നു മുരളീകുമാറിന്റെ ശീലം. ആറ് മണിക്കൂർ ജിമ്മിൽ കഠിന പരിശ്രമത്തിലാണെന്നും മുരളി പൊലീസിനോട് പറഞ്ഞു. എന്നാൽ അറസ്റ്റിലായതോടെ ഈ ദിനചര്യങ്ങളെല്ലാം തെറ്റിയിരുന്നു. ചിക്കൻ ഒരാൾക്ക് മാത്രമായി ജയിലിൽ ലഭ്യമാക്കാൻ ബുദ്ധിമുട്ടായിരുന്നു.

ശരീരത്തിൽ കരുത്തനാണെങ്കിലും സംഭവം പൊലീസ് കേസായി മാറിയതോടെ താരം കടുത്ത നിരാശയിലായിരുന്നു. അറസ്റ്റു ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയതോടെ കണ്ണൂർ വാർക്കുകയായിരുന്നു മുരളീകുമാർ. താൻ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരം ബന്ധപ്പെടുമ്പോൾ രക്തസ്രാവം ഉണ്ടായതാണെന്നും മിസ്റ്റർ ഏഷ്യ പൊലീസിൽ പറഞ്ഞു. എന്നാൽ, പെൺകുട്ടി പൊലീസിൽ നൽകിയ മൊഴിയാണ് മിസ്റ്റർ ഏഷ്യക്ക് തിരിച്ചടിയായത്.

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കഴിഞ്ഞ ദിവസമാണ് കോട്ടയത്തുള്ള ഹോട്ടലിൽ മുറിയെടുത്തശേഷം വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന്ാണ് പെൺകുട്ടി നൽകിയ മൊഴി. അമിത രക്തശ്രാവമുണ്ടായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിയുന്നത്. യുവതിയുമായി മുരളി കുമാർ ആറ് മാസം മുമ്പേ ഫേസ്‌ബുക്കിലൂടെ പരിചയത്തിലായിരുന്നു. യുവതിയുമായുള്ള പരിചയത്തിലൂടെ വീട്ടുകാരുമായും മുരളി അടുപ്പം സ്ഥാപിക്കുകയായിരുന്നു.

Advertisement