ധ്യാനത്തിനെത്തിയ നാല്‍പതുകാരന്‍ 33കാരിയായ കന്യാസ്ത്രീയുമായി ഒളിച്ചോടി; ഇരുവരേയും പടികൂടിയപ്പോള്‍ കാമുകനൊപ്പം ജീവിച്ചാല്‍ മതിയെന്ന് കന്യാസ്ത്രീ; കോട്ടയത്ത് നടന്നത് ഇങ്ങനെ

145

കോട്ടയം: ധ്യാനത്തിനെത്തിയ നാല്‍പതുകാരന്‍ 33കാരിയായ കന്യാസ്ത്രീയുമായി ഒളിച്ചോടി. പിന്നീട് നടന്നതെ സംഭവ ബഹുലമായി കാര്യങ്ങള്‍. കേരളത്തിലെ ക്രൈസ്തവ സഭകള്‍ ഇപ്പോല്‍ പലവിധ പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് കന്യാസ്ത്രീയെ കാണാതാകല്‍ കോട്ടയത്ത് ചര്‍ച്ചയായത്.

Advertisements

പ്രശ്നം രൂക്ഷമാകുമെന്ന് ഭയന്ന് പൊലീസില്‍ പരാതി കൊടുക്കാന്‍ സഭയും തയ്യാറായി. ഇതോടെ പുറത്ത് വന്നത് ഒളിച്ചോട്ടത്തിന്റെ പ്രണയകഥയാണ്. ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയ ആള്‍ കന്യാസ്ത്രീയുമായി സ്ഥലംവിട്ടുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇരുവരും ഇപ്പോള്‍ കുടുംബ ജീവിതവും തുടങ്ങി.

കോട്ടയം സ്വദേശിനിയായ മുപ്പത്തിമൂന്നുകാരി കന്യാസ്ത്രീയാണ് ചങ്ങനാശ്ശേരി തെങ്ങണാ സ്വദേശിയായ നാല്‍പ്പതുകാരനൊപ്പം ശനിയാഴ്ച രാവിലെ പോയത്. കന്യാസ്ത്രീയെ കാണാതായതോടെ മഠം അധികൃതകര്‍ക്ക് ചില സംശയങ്ങള്‍ ഉയര്‍ന്നു. ഇതോടെ ഇവര്‍ കീഴ്വായ്പൂര് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഭാവിയിലുണ്ടാകാനിടയുള്ള വിവാദങ്ങള്‍ മുഖവലിയ്ക്കെടുത്തായിരുന്നു പരാതി കൊടുക്കല്‍.

ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. ഇതോടെയാണ് പ്രണയം പൊലീസ് തിരിച്ചറിഞ്ഞത്.ഇരുവരേയും പൊലീസ് കണ്ടെത്തുകയും ചെയ്തു. ഇരുവരെയും പിടികൂടി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഇയാള്‍ക്കൊപ്പംതന്നെ യുവതിയെ വിട്ടയച്ചു.

നാലുമാസം മുമ്ബ് ധ്യാനത്തിനെത്തിയ ഇയാളുമായി കന്യാസ്ത്രീ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തനിക്ക് കാമുകനൊപ്പം പോകാനാണ് താല്‍പ്പര്യമെന്നാണ് കന്യാസ്ത്രീ പൊലീസിനേയും കോടതിയേയും ധരിപ്പിച്ചത്. ഇതോടെ പ്രായപൂര്‍ത്തിയായ രണ്ട് പേരെ കുടുംബ ജീവിതത്തിലേക്ക് കടക്കാന്‍ നിയമ സംവിധാനങ്ങള്‍ അനുവദിക്കുകയായിരുന്നു. ഇരുവരേയും കണ്ടെത്തും വരെ മഠവും വലിയ പ്രതിസന്ധിയിലായിരുന്നു.

കുമ്പസാര രഹസ്യം ചോര്‍ത്തിയുള്ള ഓര്‍ത്തഡോക്സ് സഭയിലെ പീഡന വിവാദവും ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതുമെല്ലാം ക്രൈസ്തവ സഭകള്‍ക്ക് വെല്ലുവിളിയാണ്. അതുകൊണ്ടാണ് കന്യാസ്ത്രീയെ കാണാതായ ഉടനെ പൊലീസില്‍ മഠം പരാതി നല്‍കിയത്. ഇതിനിടെ തന്നെ കന്യാസ്ത്രീയുമായി ബന്ധപ്പെട്ടവര്‍ പ്രണയത്തെ കുറിച്ചുള്ള സൂചന പൊലീസിന് നല്‍കുകയും ചെയ്തു. ഇതാണ് രണ്ട് പേരേയും കണ്ടെത്താന്‍ തുമ്ബുണ്ടാക്കിയത്. കാമുകനേയും കാമുകിയേയും പിടികൂടിയപ്പോള്‍ തന്നെ പൊലീസിനോട് പ്രണയം തുറന്നു പറഞ്ഞു. വിവാഹതരാകാനുള്ള താല്‍പ്പര്യം അംഗീകരിച്ചാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഇരുവരേയും കോടതിയില്‍ ഹാജരാക്കിയതും.

അപ്പോഴും കാമുകന്റെ പ്രണയത്തിന് തന്നെയാണ് കന്യാസ്ത്രീ മുന്‍തുക്കം നല്‍കിയത്. ഇതോടെ കോട്ടയത്തെ വട്ടം കറക്കിയ ഒളിച്ചോട്ടകഥയ്ക്ക് ശുഭാന്ത്യം ഉണ്ടാവുകയും ചെയ്തു.

Advertisement