ഞാന്‍ മരിക്കാന്‍ പോകുന്നു, ജെസ്നയുടെ ഫോണില്‍ നിന്നുള്ള അവസാന സന്ദേശം ഇങ്ങനെ

42

കോട്ടയം: കാഞ്ഞിരപ്പള്ളി മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജസ്ന മരിയ ജെയിംസ് അവസാനമയച്ച സന്ദേശത്തില്‍ തപ്പിത്തടഞ്ഞ് പൊലീസ്. ‘ഐ ആം ഗോയിങ് ടു ഡൈ’ (ഞാന്‍ മരിക്കാന്‍ പോകുന്നു) എന്നതായിരുന്നു ആ സന്ദേശം.

കാണാതാകുന്നതിന് മുമ്പ് ജെസ്ന മൊബൈല്‍ ഫോണില്‍ ഒരു ഫ്രണ്ടിനയച്ച സന്ദേശമാണിത്. ഇത് സൈബര്‍ പോലീസിന് കൈമാറി. ഒന്നുകില്‍ എല്ലാവരേയും കബളിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം തെറ്റായ സന്ദേശമയച്ചതാകാം, അതല്ലെങ്കില്‍ മരിക്കാന്‍ തന്നെ തീരുമാനിച്ചതാകാം. – ഈ രണ്ടു സാധ്യതകളാണ് പോലീസ് പരിശോധിക്കുന്നത്.

Advertisements

തിരുവനന്തപുരം റെയ്ഞ്ച് ഐജിയുടെ നേതൃത്വത്തില്‍ സൈല്‍ബര്‍ വിദഗ്ധരും വനിത ഇന്‍സ്‌പെക്ടറും അടങ്ങുന്ന 15 അംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ജസ്‌നയെ കണ്ടെത്തുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെ പത്രങ്ങളിലും ലുക്കൌട്ട് നോട്ടിസ് നല്‍കിയതായും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ജെസ്നയുടെ കേസില്‍ ഓരോ ദിവസം കഴിയുന്തോറും പോലീസ് ഇരുട്ടില്‍ തപ്പുകയാണോ എന്ന ചോദ്യവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ജെസ്നയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 2 ലക്ഷം രൂപ വരെ പോലീസ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിറകേ ധാരാളം കോളുകള്‍ വന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. എന്നാല്‍ മകള്‍ക്കായി കാത്തിരിക്കുന്ന പിതാവും സഹോദരിക്കായി കാത്തിരിക്കുന്ന കൂടപ്പിറപ്പുകളും ജെസ്നയ്ക്കായുള്ള കാത്തിരിപ്പിലാണ്.

Advertisement