ക്രിമനലുകളുടെ രക്ഷകന്‍ പതിവുതെറ്റിക്കാതെ വീണ്ടും: ഇത്തവണ അഡ്വ. ബി ആളൂര്‍ ഹാജരായത് സ്വത്തിന് വേണ്ടി ഒരു കുടുംബത്തെ മുഴുവന്‍ വെട്ടിനുറുക്കിയ പ്രതി ബാബുവിന് വേണ്ടി

10

കൊച്ചി: സൗമ്യ വധം, ജിഷാ വധം അടക്കം കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന പ്രമാദ കേസുകളില്‍ പ്രതിയ്ക്ക് വേണ്ടി ഹാജരായിട്ടുള്ള അഡ്വക്കേറ്റ് ആളൂര്‍ പതിവു തെറ്റിക്കാതെ ഇത്തവണയും. സ്വത്തിന് വേണ്ടി ഒരു കുടുംബത്തെ മുഴുവന്‍ വെട്ടിനുറുക്കിയ പ്രതി ബാബുവിന് വേണ്ടിയാണ് ബി ആളൂര്‍ ഹാജരായത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കിയപ്പോഴാണ് അഡ്വ ആളൂര്‍ ജാമ്യാപേക്ഷയുമായി എത്തിയത്. എജാമ്യാപേക്ഷ തള്ളിയ കോടതി ഈ മാസം 26 വരെ ബാബുവിനെ റിമാന്‍ഡ് ചെയ്തു.

Advertisements

പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അടുത്ത ദിവസം അപേക്ഷ സമര്‍പ്പിക്കും. കേസില്‍ വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. അതേസമയം പ്രതിക്കെതിരെ ജനരോഷം ഭയന്ന് തെളിവെടുപ്പിന് കൊണ്ടുപോകാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കുടുംബവഴക്കിനെ തുടര്‍ന്നാണ് ജ്യേഷ്ഠ സഹോദരനെയും ഭാര്യയേയും മകളേയും ബാബു തിങ്കളാഴ്ച വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച മകളുടെ മകനെയും ഇയാള്‍ വെട്ടിയിരുന്നു. ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.

പ്രമാദമായ ഒട്ടറെ കേസുകളില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായി ശ്രദ്ധ നേടുന്ന അഭിഭാഷകന്‍ ആണ് അഡ്വ. ആളൂര്‍. ട്രെയിന്‍ യാത്രക്കിടെ കൊല്ലപ്പെട്ട സൗമ്യയുടെ കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായി വധശിക്ഷ ഒഴിവാക്കിക്കൊടുത്തത് അഡ്വ.ആളൂര്‍ ആയിരുന്നു. പെരുമ്പാവൂര്‍ ജിഷാ വധക്കേസിലും പ്രതി അമിറുല്‍ ഇസ്ലാമിന് വേണ്ടിയും നടിയെ ആക്രമിച്ച കേസില്‍ പ്രധാനപ്രതി പള്‍സര്‍ സുനിക്ക് വേണ്ടി ഹാജരായതും അഡ്വ ആളൂര്‍ തന്നെ ആയിരുന്നു.

Advertisement