ഗണേഷനുമയി 2005ല്‍ തുടങ്ങിയ റിലേഷന്‍, പരസ്പര സമ്മതത്തോടെയാണ് ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞത്, അയാള്‍ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഗണേഷ് കുമാരുമായുള്ള ബന്ധത്തെ കുറിച്ച് സരിതയുടെ വെളിപ്പെടുത്തല്‍

40

കോട്ടയം: ഞാനും ഗണേശനും തമ്മില്‍ 2005ല്‍ തുടങ്ങിയ റിലേഷനാണെന്നും പരസ്പര സമ്മതത്തോടെയാണ് ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞതെന്നും അയാള്‍ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും സരിത എസ് നായര്‍. മറുനാടന്‍ മലയാളിക്ക് കൊടുത്ത അഭിമുഖത്തിലാണ് സരിതയുടെ വെളിപ്പെടുത്തല്‍.

Advertisements

സോളാറില്‍ എന്തുകൊണ്ട് ഗണേശ് കുമാര്‍ എംഎല്‍എ പെടുന്നില്ല. പത്തനാപുരത്തെ ജനപ്രതിനിധിയ്‌ക്കെതിരെ എന്തു കൊണ്ട് സരിതാ എസ് നായര്‍ പൊലീസില്‍ പരാതിപ്പെടുന്നില്ല? ഈ ചോദ്യങ്ങളാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചയാകുമ്പോള്‍ കേരളം ചര്‍ച്ചയാക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി തന്നെ സരിതാ എസ് നായര്‍ക്ക് നല്‍കാനുണ്ട്.

ഒരിക്കലും ഗണേശിനെതിരെ താന്‍ പരാതി കൊടുക്കില്ലെന്നാണ് സരിത പറയുന്നത്. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ കൈക്കൂലിക്കും ബലാത്സംഗ കുറ്റവും ചുമത്തി കേസെടുക്കാന്‍ ഒരുങ്ങുകയാണ് പിണറായി സര്‍ക്കാര്‍. സോളാര്‍ കമ്മീഷന്റെ നിര്‍ദ്ദേശം അനുസരിച്ച് നടപടികളും സര്‍ക്കാര്‍ തുടങ്ങി. ഇതോടെ ആരോപണ വിധേയരായ നേതാക്കള്‍ അറസ്റ്റു ഭയന്ന് പ്രതിരോധം തീര്‍ക്കുകയാണ്.

രാഷ്ട്രീയമായി നേരിടുമെന്നാണ് ഉമ്മന്‍ ചാണ്ടി മറുപടി നല്‍കിയിരിക്കുന്നത്. ഇതിനിടെ ഇപ്പോള്‍ ഇടതുപാളയത്തിലുള്ള ഗണേശ് കുമാറും ആര്‍ ബാലകൃഷ്ണ പിള്ളയുമാണ് സോളാര്‍ വിവാദങ്ങള്‍ക്ക് പിന്നിലെന്ന ആരോപണവും ശക്തമാണ്. ഈ പരാതി ഉന്നയിച്ച് ടീം സോളാറിന്റെ പേരില്‍ തട്ടിപ്പു നടത്തിയ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സരിതയുടെ വിശദീകരണം ഏറെ നിര്‍ണ്ണായകമാകുന്നത്.

ഗണേശുമായുള്ള ബന്ധത്തെ സരിത വിശദീകരിക്കുന്നത് ഇങ്ങനെ: 2005ല്‍ തുടങ്ങിയ റിലേഷനാണ്. ഞങ്ങള്‍ തമ്മില്‍ വ്യവസായത്തിന്റെ പേരിലോ ബിസിനസ്സിന്റെ പേരിലോ സംസാരിക്കേണ്ട ബന്ധമല്ലായിരുന്നു. ഞാന്‍ എന്റെ സമ്മതത്തോടെ ഒരാളെ ഇഷ്ടപ്പെട്ടു പോയി. അതിന്റെ പിന്നാമ്പുറം പോയിട്ട്. അയാള്‍ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുത്തിട്ടു ശരിയായ രീതിയാണോ? എന്റെ സമ്മതത്തോടു കൂടി സഹകരിച്ച് ജീവിച്ചതാണ്. അതുകൊണ്ട് തന്നെ തിരിച്ചു പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോഴത്തെ വിവാഹം കഴിച്ചതില്‍ എന്തൊക്കെയോ പ്രശ്‌നമുണ്ട്. ഞാന്‍ ജയിലാലായിരുന്നു. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. വിവാഹം കഴിക്കാമെന്ന ഏകദേശ ധാരണയിലാണ് മുമ്പോട്ട് പോയത്. ഞാന്‍ എന്റെ അറിവോടു കൂടി സമ്മതത്തോട് കൂടി മറ്റൊന്നുമില്ലാതെ സ്‌നേഹിച്ചതാണ്.

മറ്റൊള്ളവര്‍ പ്രോജക്ട് ചെയ്ത് തരാമെന്ന് പറഞ്ഞ് പീഡിപ്പിച്ചിട്ടില്ല. വേറൊരാള്‍ക്ക് കൊടുക്കുന്നതൊന്നുമില്ല. ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഗണേശിനെതിരെ പരാതി കൊടുക്കാന്‍ ഇഷ്ടവുമില്ല. ഞാന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഹാപ്പിനസ് ഉണ്ട്. ഒരുപാട് അപമാനം സഹിച്ചിട്ടുണ്ട്. അതിന് വെളിച്ചെ കിട്ടെയന്ന തോന്നല്‍ എനിക്കുണ്ട്. എന്നാല്‍ വലുതായി പ്രകടിപ്പിക്കുന്നുമില്ല. അന്വേഷണവുമായി സഹകരിക്കും. അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കാന്‍ വന്നാല്‍ ഉറച്ചു നില്‍ക്കും. എനിക്ക് ഇനി ഒന്നും നഷ്ടപ്പെടാനും നേടാനുമില്ല. നഷ്ടപ്പെടാനില്ലെന്നതാണ് യഥാര്‍ത്ഥ്യം. ഒരുപാട് അനുഭവിച്ചു. കേരളത്തില്‍ ഒരു ജോലി പോലും ഇനികിട്ടില്ലെന്ന തിരിച്ചറിവുണ്ടെന്നും സരിത മറുനാടനോട് പറഞ്ഞു.

തമിഴ്‌നാട്ടിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നതെന്നും സരിത പറഞ്ഞു. എല്ലാ ബാധ്യതകളും ഉണ്ട്. ആരും സഹായിക്കാനുമില്ല. എല്ലാവരും കല്ലെറിയാന്‍ നടക്കുന്നവരാണ്. യഥാര്‍ത്ഥത്തില്‍ ചിരിച്ചു കാണിക്കുന്നവരെല്ലാം കല്ലെറിയാന്‍ നടക്കുന്നവരാണെന്നും സിരത പറഞ്ഞു. ഗുജറാത്തിലെ സോളാര്‍ കമ്ബിനിയുടെ ചെന്നൈയിലാണ് താന്‍ ജോലി ചെയ്യുന്നതെന്നും സരിത വിശദീകരിച്ചു.

നേരത്തെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ആരോപണത്തില്‍ ഗണേശ് ഉറച്ചു നില്‍ക്കുന്നതായി സരിത പറഞ്ഞിരുന്നു. തന്നെ ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ബെന്നി ബെഹന്നാന്‍ ശ്രമിച്ചെന്നും ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഗണേശുമായുള്ള ബന്ധത്തിലും വ്യക്തത വരുത്തുന്നത്.

സോളാര്‍ വിവാദത്തിന്റെ സൂത്രധാരന്‍ കെ.ബി ഗണേശ് കുമാറെന്ന് ആരോപിച്ചാണ് ബിജു രാധാകൃഷ്ണന്‍ രംഗത്തെത്തിയത്. രാഷ്ട്രീയ നേതാക്കളുമായുള്ള ശാരീരിക ബന്ധം സരിത ചിത്രീകരിച്ചത് ഗണേശിന്റെ നിര്‍ദ്ദേശപ്രകാരമെന്നും ബിജു വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. എഴുതി തയ്യാറാക്കിയ പരാതിയാണ് ബിജു രാധാകൃഷ്ണന്‍ കെ.ബി ഗണേശ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

സോളാര്‍ പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ സൂത്രധാരനും കാരണക്കാരനും ഇപ്പോഴത്തെ എംഎല്‍എയായ ഗണേശ് കുമാറാണെന്ന് പരാതിയില്‍ പറയുന്നു. ഗണേശ്കുമാറിനെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്നും ബിജു ആവശ്യപ്പെടുന്നു. എന്നാല്‍ സരിതയുടെ നിലപാട് കാരണം പൊലീസിന് ഒരിക്കലും ഗണേശിനെതിരെ കേസെടുക്കാന്‍ കഴിയില്ല.

ടീം സോളാര്‍ കമ്പിയുടെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ഗണേശ് കുമാറാണ്. സരിത ഗണേശ് കുമാറിന്റെ ബിനാമിയാണെന്നും ബിജുരാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഊര്‍ജ വികസന രംഗത്ത് മികച്ച ആശയം ഉണ്ടെന്ന് സരിത വഴി അറിഞ്ഞ ഗണേശ്കുമാര്‍ തന്നെ വിളിപ്പിച്ച് കമ്ബനി ആരംഭിക്കാന്‍ പണം മുടക്കാന്‍ തയാറാണെന്നറിച്ചു. തുടര്‍ന്ന് ഗണേശ്കുമാറിന്റെ ബിനാമിയായി സരിതയെ കമ്ബനി ഡയറക്ടറാക്കി. 50 ശതമാനം ലാഭവിഹിതം ഗണേശ് കുമാറിന് നല്‍കി. പിന്നീട് കമ്പനിയുടെ വളര്‍ച്ചക്കുവേണ്ടി ഗണേശ്കുമാര്‍ സരിതയെ മറ്റു മന്ത്രിമാര്‍ക്കും വ്യവസായ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കും പരിചയപ്പെടുത്തിയതായും ബിജു പറഞ്ഞിരുന്നു.

Advertisement