അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ ഇത് തന്നെ വരും:ബഹ്‌റൈന്‍ രാജാവിന്റെ വക 9 ലക്ഷം, മറ്റുള്ളവരും സര്‍ക്കാരും കൊടുത്തത് 37 ലക്ഷം; ലക്ഷങ്ങള്‍ കൈവന്നപ്പോള്‍ മക്കളെ വേണ്ടാതായി, മൂന്നാമതും കെട്ടി: ഭാര്യയുടെ മൃതദേഹവും ചുമന്ന് ലക്ഷപ്രഭുവായ ദാനാ മാഞ്ചിയുടെ ജീവിതം ഇപ്പോള്‍ ഇങ്ങനെയാണ്

77

ന്യൂഡല്‍ഹി: മൃതദേഹം ആംബുലന്‍സില്‍ കൊണ്ടു പേകാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ മൃതദേഹവും ചുമന്ന് തെുവിലൂടെ പോയ ഒഡീഷക്കാരനായ ആ ഗൃഹനാഥന്റെ ചിത്രം ലോകത്തിന് മറക്കാനാകില്ല. ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് കിട്ടാതെ ഭാര്യയുടെ മൃതദേഹവും ചുമ്മന്നു പത്തു കിലോമീറ്റര്‍ നടക്കേണ്ടിവന്ന ആദിവാസി ഗൃഹനാഥന്‍ ദാനാ മാഞ്ചിയുടെ ജീവിതം ഇപ്പോള്‍ എങ്ങനെയാണ്. ഒരുവര്‍ഷം കൊണ്ട് മാഞ്ചിയുടെ ജീവിതം മാറിയുന്നത് ഏവരെയും അമ്പരപ്പിക്കും പോലെയാണ്.

രാജ്യത്തെതന്നെ ഏറ്റവും ദരിദ്ര ജില്ലകളിലൊന്നായ ഒഡീഷയിലെ കലഹന്ദിയിലെ ഭവാനിപട്‌ന ആശുപത്രിയില്‍ കഴിഞ്ഞവര്‍ഷം 24ന് രാത്രിയാണു മാഞ്ചിയുടെ ഭാര്യ അമംഗ് ദേവി (42) രോഗംമൂലം മരിച്ചത്. 60 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കു മൃതദേഹം കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ വാഹനം വിട്ടുകൊടുക്കാന്‍ തയാറാവാതെ വന്നപ്പോഴാണ് ദാനാ മാഞ്ചി മൃതദേഹം തോളിലേറ്റി റാംപുരിലെ മേല്‍ഗാറ ഗ്രാമത്തിലേക്ക് നടക്കാന്‍ തുടങ്ങിയത്.

Advertisements

മൃതദേഹം ആംബുലന്‍സില്‍ കൊണ്ടു പേകാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് ഗ്രാമത്തിലേക്ക് 12 വയസ്സുള്ള മകള്‍ക്കൊപ്പം നടന്നു തുടങ്ങിയത്. ഒഡീഷയിലെ പിന്നാക്ക ജില്ലയായ കളഹന്തിയിലാണ് സംഭവം നടന്നത്.മൃതദേഹം തോളിലേറ്റി ഭര്‍ത്താവ് പത്തുകിലോമീറ്ററോളം നടന്നു. ഒരു പ്രാദേശിക ചാനലിന്റെ പ്രവര്‍ത്തകര്‍ ഇതിനിടെ ഈ കാഴ്ച കാണുകയും വാര്‍ത്തയാവുകയും ചെയ്തതോടെ അദ്ദേഹം തന്നെ കലക്ടറെ വിളിച്ചറിയിച്ചതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തിയത്.
അപ്പോഴേക്കും മാഞ്ചിയും മകളും പത്തു കിലോമീറ്റര്‍ പിന്നിട്ടിരുന്നു. ഇതിനു പിന്നാലെ വലിയ സഹായങ്ങളാണ് മഞ്ചിയെ തേടിയെത്തിയത്. ഇപ്പോള്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ മഞ്ചിയുടെ ജീവിതം അടിമുടി മാറിക്കഴിഞ്ഞു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും തേടിയെത്തിയ ധനസഹായം ഇപ്പോള്‍ 37 ലക്ഷം കവിഞ്ഞു. ഇദ്ദേഹത്തിന്റെ മക്കള്‍ ഭുവനേശ്വറിലെ ട്രൈബല്‍ മിടുക്കരായ വിദ്യാര്‍ഥികളാണ്.

ഭാര്യയുടെ മൃതദേഹം പായില്‍ പൊതിഞ്ഞുകെട്ടി തോളിലേറ്റി നടക്കുന്ന ദൃശ്യങ്ങള്‍ ലക്ഷക്കണക്കിന് ആളുകളിലേക്കാണ് എത്തിയത്. സംഭവത്തിനു പിന്നാലെ ഒറീസ സര്‍ക്കാര്‍ ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം വീടു വച്ചുനല്‍കി. ഒരുലക്ഷം രൂപയെന്നാല്‍ എന്തെന്നറിയാതിരുന്ന മാഞ്ചിക്ക് ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍ 8.87 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് എന്ന സംഘടന അവരുടെ സ്‌കൂളില്‍ മഞ്ചിയുടെ മൂന്നു പെണ്‍മക്കള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കി. സുലഭ് ഇന്റര്‍നാഷനല്‍ എന്ന സംഘടന അഞ്ചു ലക്ഷം രൂപ നല്‍കി. പുറമെ, മക്കളുടെ വിദ്യാഭ്യാസത്തിന് മാസം തോറും 10,000 രൂപ വീതം നല്‍കുന്നു. ഗുജറാത്തില്‍ നിന്നുള്ള രത്‌ന വ്യാപാരി രണ്ടു ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ 80,000 രൂപയും നല്‍കി.

എന്നാല്‍ പുറംലോകം കാണും പോലെ അത്ര സുഖകരമല്ല ആ കുടുംബത്തിലെ അവസ്ഥ. മാഞ്ചി മൂന്നാംതവണയും വിവാഹം കഴിച്ചതോടെ കുട്ടികള്‍ വീട്ടില്‍ അധികപ്പറ്റായി. പണത്തിന്റെ തിളക്കം ഉണ്ടെങ്കിലും ആ കുട്ടികള്‍ക്ക് അച്ഛന്റെ സ്‌നേഹം ലഭിക്കുന്നില്ല. രണ്ടാനമ്മ തങ്ങളെ ഗൗനിക്കുന്നു പോലുമില്ലെന്ന് ആ കുട്ടികള്‍ പറയുന്നു. വിവാഹത്തിനുശേഷം തങ്ങളെക്കാണാന്‍ അപൂര്‍വമായേ മാഞ്ചിയെത്തുന്നുള്ളൂ എന്നാണു മക്കളുടെ പരാതി. മാഞ്ചിയുടെ ഇപ്പോഴത്തെ ഭാര്യയാണ് വിലക്കാകുന്നതെന്നും അവര്‍ പരാതിപ്പെടുന്നു. ഇവര്‍ ഇപ്പോള്‍ അമ്മാവന്റെ വീട്ടില്‍നിന്നാണു പഠിക്കുന്നത്. ഇവിടം സ്വന്തം വീടുപോലെയാകില്ലല്ലോ എന്നാണു മകള്‍ പ്രമീളയുടെ ദുഖം

എങ്കിലും സ്‌കൂളിലെത്തിക്കഴിഞ്ഞാല്‍ ഇതാണു ഞങ്ങളുടെ യഥാര്‍ഥ വീടെന്നും ഇവര്‍ പറഞ്ഞു. ഇവിടെ ഞങ്ങള്‍ ഒറ്റയ്ക്കാണെന്നും തോന്നാറില്ലെന്ന് അവര്‍ പറഞ്ഞു. നിരവധിയാളുകള്‍ തങ്ങളെ കാണാന്‍ ഇവിടെയെത്തുന്നുണ്ടെന്നും അവരുമായി സംസാരിക്കുമ്പോള്‍ പുതിയ ലോകമാണു തുറന്നു കിട്ടുന്നതെന്നും മറ്റൊരു മകളായ ചാന്ദിനി പറഞ്ഞു. പുതിയ ഭാര്യ വന്നതോടെ മാഞ്ചി ഇവരെക്കാണാന്‍ എത്തുന്നില്ലെങ്കിലും മക്കള്‍ക്കു തെല്ലും സ്‌നേഹം കുറഞ്ഞിട്ടില്ല. വലുതാകുമ്പോള്‍ പിതാവിനു നല്ല വീടുവച്ചു നല്‍കുകയാണ് ഇവരുടെ വലിയ ആഗ്രഹഹമെന്നും ഐവിറ്റ്‌നെസ് ന്യൂസ്.ഇന്‍ വെബ് പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement