വെറു 13 വസ്സുള്ള പെണ്‍കുട്ടി വേശ്യായ കഥ; വായിക്കണം എല്ലാ പെണ്‍കുട്ടികളും ഈ അനുഭവ കുറിപ്പ്

470

ഒരു കുട്ടി വേശ്യ
…………………………….
കേവലം പതിമൂന്ന് വയസ്സ് പ്രായമുള്ള വേശ്യയെ ഞാൻ കണ്ടു. ..
വേശ്യ എന്ന വാക്ക് കേൾക്കുമ്പോൾ അറപ്പും വെറുപ്പും മാത്രമായിരുന്നു അന്നെൻറ്റെ യുള്ളിൽ..അവർ എങ്ങനെ അവിടെ എത്തി പ്പെട്ടു എന്ന പിന്നാമ്പുറങ്ങളിലേക്കൊരെത്തിനോട്ടം നടത്തിയില്ല.ആ നഗരവീഥിയിലെ തിരക്കിനിടയിൽ ആറു ചെറുപ്പക്കാരിൽ മുൻപേ നടന്നുവരുന്ന ആറടിപൊക്കമുള്ള എഞ്ചിനീയർ എന്ന് സ്വയം വിശേഷിപ്പിച്ച ഒരുവൻ ഒരു തൂവൽ എടുക്കുന്ന ലാഘവത്തോടെ ഒരു കുരുന്നു പെൺകുട്ടിയെ എടുത്ത് കൊണ്ടു വന്നപ്പോൾ കാഷ്വാലിറ്റിയിൽ ഞാൻ മാത്രം നൈറ്റ് ഡ്യൂട്ടിയിൽ.(മറ്റുസിസ്റ്റർസ് ഭക്ഷണം കഴിക്കാൻ പോയിരുന്നു ).സമയം രാത്രി ഏകദേശം ഇന്ത്യൻ സമയം പതിനൊന്ന് മണി.വെളുത്തുവെളറിയ കൊച്ചു കുഞ്ഞിൻറ്റെ മുഖം. .ചെമ്പിച്ച ചുരുൾമുടികൾ ഒട്ടിയ നെഞ്ചകം.ഒരുബാർബിഡോളിനോട് സാദൃശ്യം തോന്നി. .ആറുപേരടങ്ങുന്ന ഗ്രൂപ്പ് മദ്യത്തിൽ മുങ്ങി യിരുന്നു.ബോധരഹിതയായ അവളുടെ ഹൃദയമിടുപ്പ് ,പൾസ് ,റ്റെമ്പറേച്ചർ പരിശോധിച്ചപ്പോൾ മനസിലായി കുഴപ്പമില്ല എന്ന്.അവളുടെ ഭാഷ എനിക്കു വശമില്ലായിരുന്നു.എനിക്കറിയാവുന്ന ഭാഷയിലൊക്കെ സംസാരിച്ചിട്ടും.ആ കുട്ടിയുടെ കണ്ണിൽ നിന്നും കണ്ണുനീർ മാത്രം ഇറ്റിറ്റു വീണിരുന്നത് ഞാൻ കണ്ടു.ഡോക്ടർ പരിശോധിച്ചു ദൈവാനുഗ്രഹത്താൽ ആരോഗ്യവതിയാണ്.

ചെറുപ്പക്കാർ മദ്യഗന്ധത്തോടെ അടുത്തേക്ക് വന്നു പറഞ്ഞു. .സിസ്റ്റർ ഇത് പ്രശ്നം ഉണ്ടാക്കരുത്..കാശ് ഒരു പ്രശ്നം ഇല്ല സോൾവ് ചെയ്യണം എന്നായിരുന്നു. ആ തടിയൻമാരെ കണ്ടു ഭയം തോന്നി യെങ്കിലും ധൈര്യം സംഭരിച്ച് പന്തികേടുതോന്നിയ ഞാനും ഡോക്ടറും ആലോചിച്ചു. .ഞാൻ പോലീസ് സ്റ്റേഷനിൽ വിളിച്ചു. .
അഞ്ച് നിമിഷത്തിനകം അവർ എത്തി. കുറച്ച് സമയശേഷം വിശദവിവരങ്ങൾ മനസ്സിലാക്കിയശേഷം അതിൽ മാന്യനായ ഒരു പോലീസ് കാരൻ വളരെ ബഹുമാനത്തോടെ എന്നോട് സംസാരിച്ചു.മേഡം, ദാരിദ്ര്യം മൂലം രണ്ടു പെൺകുട്ടികളെ രണ്ട് വീടുകളിൽ നിന്ന് ആയി ഒരു ഏജന്റ് മുഖാന്തിരം കൂട്ടി കൊണ്ടു വരികയായിരുന്നു. മറ്റെന്തോ ജോലിയാണെന്നാണ് പറഞ്ഞിരുന്നത്. ഈ പണിക്കാണ് എന്ന് പാവപ്പെട്ട വീട്ടുകാർ ക്കറിയില്ലായിരുന്നു.ഇരുവീട്ടുകാർക്കും ഇവർ അൻപതിനായിരം രൂപ അഡ്വാൻസ് കൊടുത്തു അത്രേ.ഇവരുടെ വണ്ടിയുടെ പുറകെ വന്ന ഓട്ടോ ട്രൈവർ കണ്ടത്രേ ഒരു പെൺകുട്ടി അവരുടെ വണ്ടിയിൽ നിന്ന് ചാടിരക്ഷപെടാൻ ശ്രമിച്ചത്..ആ ട്രൈവറും പുറകേ ഹോസ്പിറ്റൽ വരെ ഉണ്ടായിരുന്നു. ..
ഇത് മറ്റൊരു രാജ്യത്തല്ല..നമ്മുടെ നേതാക്കൻമാർ സ്വപ്നം കണ്ട ഡിജിറ്റൽ ഇന്ത്യയിൽ ഹൈദരാബാദ് എന്ന മഹാനഗരത്തിൽ.

Advertisements

കുട്ടികൾ മുൻപ് പലരാലും ഉപദ്രവിക്കപ്പെട്ടിരുന്നു.എന്നാൽ ഈ ചെറുപ്പക്കാർ വീക്ക് എൻഡ് ആഘോഷിക്കാൻ അഡ്വാൻസ് കൊടുത്തു കൂട്ടി കൊണ്ടുവന്ന കുട്ടിവേശ്യ ബോധരഹിതയായതോടെ മനസലിവ് തോന്നിയവർ ഹോസ്പിറ്റലിൽ എത്തിച്ചു. കൂട്ടബലാൽസംഗം ചെയ്ത് കൊല്ലാത്ത ഭാഗ്യം. എല്ലാം കഴിഞ്ഞു പോകാൻ നേരം ആ ആറഡിപൊക്കമുള്ള ചെറുപ്പക്കാരൻ എൻറ്റെ കഴുത്തിൽ തൂക്കി യിട്ടിരുന്ന ഐഡൻറ്റിറ്റിക്കാർഡിൽ പിടിച്ച് അതു കണ്ട് പോലീസ് അങ്ങോട്ട് വന്നു അപ്പോഴേക്കും അയാൾ പിടിവിട്ടു.അയാൾ എൻറ്റെ പേര് വായിച്ചു. എന്നിട്ട് പറഞ്ഞു. .സിസ്റ്റർ ഞാനെടുത്തോളാം ന്ന്..സംഭവം കഴിഞ്ഞു ഇന്ന് നാല് വർഷം ആയി ഇതുവരെ എനിക്കു ഒരു പ്രശ്നവും ഇതേതുടർന്ന് വന്നിട്ടില്ല. .ഞാൻ ആ മഹാനഗരം എന്നേ വിട്ടിരുന്നു. പോലീസ് വാഹനത്തിൽ എല്ലാവരേയും കൊണ്ട് പോയി ആ കുട്ടിയുടെ മുഖം ഇപ്പോഴും എൻറ്റെ മനസ്സിൽ മായാതെ നില്ക്കുന്നു.

(ഈ പെൺകുട്ടിയ്ക്ക് ഈ പേര് ചേരില്ല എന്നെനിക്കറിയാം എന്നാൽ ഇവൾക്ക് ഇവിടെ നിന്നും രക്ഷപെടാൻ കഴിഞ്ഞില്ല എങ്കിൽ ഇവൾ സമൂഹത്തിന്റെ മുന്നിൽ പിഴച്ചവൾ വേശ്യ എന്നീ പേരുകളിൽ മാത്രമേ അറിയപ്പെടൂ…അതുകൊണ്ട് ഈ പേര് ഇട്ടത്;പേരിൽ നീരസം തോന്നുന്നവർ ക്ഷമിക്കുമല്ലോ )
കടപ്പാട് : എലിസബത്ത്

Advertisement