വിവാഹം കഴിച്ച്‌ ഒതുങ്ങി കൂടിയിട്ടും നടി ശാലു മേനോന് കുരുക്കായി ഇപ്പോഴും സോളാര്‍ കേസ്

107

നടി ശാലു മേനോന്‍ സോളാര്‍ വിവാദം കത്തിനില്‍ക്കുന്ന കാലത്ത് മാധ്യമങ്ങളിലെ സ്ഥിരം താരമായിരുന്നു. അഭിനയവും ഡാന്‍സുമായി കഴിഞ്ഞു കൂടിയപ്പോഴും നടിയെ വിവാദത്തിലാക്കിയത് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുമായുള്ള ബന്ധമായിരുന്നു. സോളാര്‍ തട്ടിപ്പുവഴി സമ്ബാദിച്ച പണം ബിജുവിനൊപ്പം ശാലുവും കൈപ്പറ്റി എന്നായിരുന്നു അന്നത്തെ ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഘട്ടത്തിലാണ് ശാലു അറസ്റ്റിലാകുന്നതും കോടതിയില്‍ കഴിയേണ്ട സാഹചര്യം ഉണ്ടായതും.

Advertisements

കാലം മാറിയപ്പോള്‍ സോളാര്‍ വിവാദം ഇപ്പോള്‍ അധികം വാര്‍ത്തകളില്‍ നിറയാത്ത അവസ്ഥയിലാണ്. എന്നാല്‍, കേരളത്തില്‍ അങ്ങോളമിങ്ങോളമായി കേസുകള്‍ ഇപ്പോഴും നിലനില്ക്കുന്നു. രണ്ടു കേസുകളില്‍ നിന്നും നടി ശാലു മേനോനെ കോടതി കുറ്റവിമുക്തയാക്കി കഴിഞ്ഞു. മറ്റ് കേസുകളില്‍ നിന്നും താമസിയാതെ രക്ഷപെടുമെന്ന പ്രതീക്ഷയിലാണ് അവര്‍. ഇതിനിടെ വിവാദങ്ങളില്‍ നിന്നും അകന്ന് തന്റെ ഡാന്‍സ് സ്‌കൂളിന്റെ പ്രവര്‍ത്തനവും അഭിനയവുമായി മുന്നോട്ടു പോകുകയാണ് ശാലു.

ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയല്‍ ആയ കറുത്തമുത്തിലെ ശ്രദ്ധേയ വേഷം അവതരിപ്പിച്ച്‌ അഭിനയത്തില്‍ സജീവമാണ് അവര്‍. കൂടാതെ വിവാഹം കഴിച്ച്‌ ജീവിതവുമായി മുന്നോട്ടു പോകുന്നു. ഇങ്ങനെയൊക്കെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്ബോഴും ഇനിയും സോളാര്‍ കേസുകള്‍ നിലനില്‍ക്കുന്നത് അവര്‍ക്ക് തന്നെ കുരുക്കാകുകയാണ്. നടിയെന്ന നിലയില്‍ വിദേശഷോകള്‍ക്ക് അടക്കം പോകാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. കേസുകളുമായി ബന്ധപ്പെട്ട് നടിയുടെ പാസ്‌പോര്‍ട്ട് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ പാസ്‌പോര്‍ട്ട് വിട്ടു കിട്ടാനും കോടതിയുടെ നൂലാമാലകളെ നേരിടേണ്ടി വന്നു.

സോളാര്‍ തട്ടിപ്പു കേസിലെ രണ്ടാം പ്രതിയായ സാഹചര്യത്തില്‍ സിനിമാ-സീരിയല്‍ താരം ശാലു മേനോന് ഇന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി അനുമതിനല്‍കി. ജാമ്യവ്യവസ്ഥ പ്രകാരം കോടതിയില്‍ കെട്ടിവച്ചിരുന്ന പാസ്‌പോര്‍ട്ട് ശാലുവിന് തിരികെ നല്‍കാന്‍ കോടതി ജൂനിയര്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യത്തിലുമാണ് മജിസ്‌ട്രേറ്റ് ടി മഞ്ജിത് പാസ്‌പോര്‍ട്ട് വിട്ടുനല്‍കിയത്. കൂടാതെ ശാലുവില്‍ നിന്ന് വിശദ സത്യവാങ്മൂലവും കോടതി എഴുതി വാങ്ങി.

രണ്ടാഴ്ചത്തെ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാലുടന്‍ പാസ്‌പോര്‍ട്ട് തിരികെ കോടതിയില്‍ കെട്ടിവെക്കാമെന്നാണ് ശാലു സത്യവാങ്മൂലത്തില്‍ പറുയന്നത്. തനിക്ക് വിദേശത്ത് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് താരം ഹര്‍ജി നല്‍കിയത്. ശാലു മേനോന് പുറമേ അവരുടെ മാതാവും സോളാര്‍ കേസില്‍ പ്രതിയായിരുന്നു. ഈ കേസില്‍ ശാലിവിനെ കോടതി കുറ്റവിമുക്തയാക്കുകയുണ്ടായി. ബിജു രാധാകൃഷ്ണനുമായുള്ള അടുപ്പമാണ് ഈ കേസില്‍ ശാലുവിന് വിനയായത്. തട്ടിപ്പിന് ഇരയായ സജാദിന്റെ പരാതിയില്‍ സരിതയെ അറസ്റ്റു ചെയ്യുകയും പിന്നീട് ശാലുവിനെതിരെ സരിത മൊഴി നല്‍കുകയുമായിരുന്നു. പെരുമ്ബാവൂര്‍ മുടിക്കലിലെ സജാദില്‍ നിന്ന് സോളാര്‍ സംവിധാനങ്ങള്‍ ഒരുക്കി നല്‍കാമെന്ന് പറഞ്ഞ് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഈ കേസിലാണ് ശാലുവിനെ നേരത്ത് കോടതി കുറ്റവിമുക്തയാക്കിയത്.

ഈ കേസ് കൂടാതെയാണ് തിലുവനന്തപുരത്ത് ശാലു പ്രതിയായ കേസ്. ഈ കേസിലാണ് ശാലുവിനെ അറസ്റ്റു ചെയ്തതും റിമാന്‍ഡ് ചെയ്തതും. റാഫിഖ് അലി എന്ന വ്യക്തിയില്‍നിന്നു തട്ടിച്ചത് 75 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. ഈ കേസില്‍ ബിജുവിനും സരിതയ്ക്കുമൊപ്പം ശാലുവും പ്രതിയായത്. പിന്നീട് വിവാദങ്ങളെല്ലാം മറന്ന് പിന്നീട് ശാലു അഭിനയ രംഗത്ത് സജീവമായ സീരിയല്‍ നടനും കൊല്ലം വാക്കനാട് സ്വദേശിയുമായ സജി ജി. നായരെ വിവാഹം കഴിക്കുകയുമുണ്ടായി.

Advertisement