നാദാപുരത്ത്‌ പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച വെച്ചു;ക്രൂരതയ്ക്ക് പിന്നില്‍ ഭര്‍ത്താവുമായി തെറ്റിപിരിഞ്ഞ മാതാവ്

25

കോഴിക്കോട്: പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ മാതാവിന്റെ സാന്നിധ്യത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പല സ്ഥലങ്ങളില്‍ വെച്ചും പീഡിപ്പിച്ചു. സംഭവത്തോടനുബന്ധിച്ച്‌ വാണിമേല്‍ പുതുക്കയം രാജീവ് ഗാന്ധി കോളനിയിലെ നജ്മ (34)യെ നാദാപുരം എസ്‌ഐ.എന്‍.പ്രജീഷ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Advertisements

വാണിമേല്‍ പുതുക്കയം കോളനിയില്‍ നിന്നുമുള്ള പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. വയനാട്,ഗൂഡല്ലൂര്‍,കോയമ്ബത്തൂര്‍ എന്നിവിടങ്ങളില്‍ കൂട്ടി കൊണ്ട് പോയതായാണ് പൊലീസിന് ലഭിച്ച വിവരം.പെണ്‍കുട്ടിയും മാതാവും കൊണ്ടോട്ടിയില്‍ താമസമാക്കിയ ഘട്ടത്തില്‍ അവിടെ നിന്നും പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചിരുന്നു.

രണ്ടിടത്തും പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തത് പെണ്‍കുട്ടിയുടെ മാതാവാണ്.ഭര്‍ത്താവുമായി തെറ്റി പിരിഞ്ഞു കഴിയുന്ന നജ്മ ഏവിടെ സഞ്ചരിക്കുമ്ബോഴും മകളെ കൂടെ കൂട്ടാറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.വാണിമേലില്‍ നിന്നും പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഘത്തില്‍ അഞ്ച് പേരുണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.

നേരത്തെ മാതാവ് ചേലക്കാട് കോളനിയില്‍ താമസമാക്കിയിരുന്നു.അവിടെ നിന്നും പെണ്‍കുട്ടിയെ ശല്യം ചെയ്തതായുള്ള വിവരവും പുറത്ത് വന്നിട്ടുണ്ട്.പെണ്‍കുട്ടിയുമായി യാത്ര നടത്തിയവരുടെ മുഴുവന്‍ പേരും വിവരങ്ങളും ഇപ്പോള്‍ പൊലീസിന് ലഭിച്ചിട്ടില്ല.എന്നാല്‍ ഇക്കാര്യങ്ങള്‍ മാതാവില്‍ നിന്നും ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല.അതിനാല്‍ മാതാവിന്റെ ഫോണ്‍ നമ്ബറിലേക്ക് വന്ന കോളുകള്‍ മുഴുവന്‍ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.

പ്രതികള്‍ പെണ്‍കുട്ടിയുടെ മാതാവിനെ വിളിച്ച ഫോണ്‍ നമ്ബറുകളും മറ്റ് വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. കേസന്വേഷണത്തില്‍ ഇവ ഏറെ നിര്‍ണ്ണായകമാണെന്ന് പൊലീസ് പറഞ്ഞു.മാതാവിന്റെ പിന്തുണയോടെ തന്നെ പീഡിപ്പിക്കുന്നതായി ബന്ധുക്കളോടും സഹോദരനോടും കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി തുറന്ന് പറഞ്ഞത്.

നാദാപുരത്തെ ബന്ധുവിന്റെ കല്ല്യാണത്തിന് എത്തിയ സമയത്താണ് വിവരം പുറത്ത് പറഞ്ഞത്.ഇതോടെ പെണ്‍കുട്ടിയുടെ സഹോദരന്റെ നേതൃത്വത്തില്‍ നാദാപുരം പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

നാദാപുരം പൊലീസ് കേസ് രജിസ്റ്റ്രര്‍ ചെയ്ത് വളയം പൊലീസിന് കൈമാറി.വളയം എസ്‌ഐ.വി എം.ജയന്റെ നേത്യത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.കൊണ്ടോട്ടിയിലെ പീഡന കേസ് അന്വേഷണവും ഇതോടൊപ്പം നടത്താനാണ് പൊലീസിന്റെ തീരുമാനം. ബലാല്‍സംഘ ശ്രമം,പോക്സോ നിയമം,ബാലനീതി നിയമ പ്രകാരം കുട്ടിയോടുള്ള ക്രൂരത തുടങ്ങിയ അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

Advertisement