ലംബോര്‍ഗിനിയുടെ വേഗ രാജാവ് ‘ഹുറാകാന്‍’കോട്ടയം കുമാരനല്ലൂരില്‍! അന്തം വിട്ട് നാട്ടുകാര്‍

27

കോട്ടയം: കുമാരനല്ലൂരിലൊരു ലംബോർഗിനി! ചെറുകര സിറിൽ ഫിലിപ്പാണ് 5 കോടി രൂപ മുടക്കി ലംബോർഗിനിയുടെ ‘ഹുറാകാൻ’ എന്ന വേഗ രാജാവിനെ സ്വന്തമാക്കിയത്.

മൂന്ന് സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കും ഹുറാകാൻ.

Advertisements

വാഹനത്തിന്റെ ഏറ്റവും പുതിയ 610–4 എന്ന വക ഭേദമാണ് സിറിൽ സ്വന്തമാക്കിയിരിക്കുന്നത്. 7 സ്പീഡ് ഓട്ടോമാറ്റിക് ഗീയർ സംവിധാനമുള്ള കാർ ഫോർ വീൽ ഡ്രൈവാണ്. കാർബൺ ഫൈബർ, അലുമിനിയം എന്നിവയാണ് ബോഡി നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

10 സിലിൻഡറുകളും 5200 സിസിയുമുള്ള എൻജിന് 640 കുതിരശക്തി പുറത്തെടുക്കാൻ ശേഷിയുണ്ട്.രണ്ടു പേർക്കു മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. റോഡിന്റെ സ്ഥിതിക്കനുസരിച്ച് മൂന്നു തരത്തിൽ ഡ്രൈവിങ് ക്രമീകരിക്കാൻ കഴിയും.

കുണ്ടും കുഴിയുമുള്ള റോഡിലൂടെ യാത്ര ചെയ്യുമ്പോൾ 45 മില്ലീമീറ്റർ വരെ കാറിന്റെ ബോഡി ഉയർത്താനും സംവിധാനമുണ്ട്.ബെൻസ്, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികളുടെ ഇതര ആഡംബര മോഡലുകളും പ്രവാസി വ്യവസായിയായ സിറിലിന്റെ ഗാരേജിലുണ്ട്.

കോട്ടയം ആർടി ഓഫിസിലാണ് റജിസ്ട്രേഷൻ നടത്തുന്നത്. 80 ലക്ഷം രൂപയാണു നികുതിയായി അടയ്ക്കേണ്ടത്.

കാറിന്റെ മൈലേജ് എത്രയെന്ന് ചോദിച്ച രസികൻമാരുണ്ടെന്നു പറഞ്ഞപ്പോൾ സിറിലിനും ചിരിപൊട്ടി.ഈ ചോദ്യത്തിന് കമ്പനി പോലും ഇതുവരെ ഉത്തരം നൽകിയിട്ടില്ലെന്നാണ് അദ്ദേഹം മറുപടി നൽകിയത്.

ന്യൂഡൽഹിയിലും ബെംഗളൂരിലുമാണ് കമ്പനിക്കു സർവീസ് കേന്ദ്രങ്ങളുള്ളത്. ജയ്പൂരിലെ ലംബോർഗിനി ഷോറൂമിൽ നിന്നു ട്രക്കിലാണു കോട്ടയത്തു വാഹനമെത്തിച്ചത്.

Advertisement