കൊല്ലത്ത് കുറ്റിക്കാടിനുള്ളില്‍ കമിതാക്കള്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവാവ് മരിച്ചു; 3 കുട്ടികളുടെ അമ്മയായ യുവതിയുടെ നില ഗുരുതരം

5

കൊല്ലം; കൊല്ലത്ത് കുറ്റിക്കാടിനുള്ളില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കമിതാക്കളില്‍ യുവാവ് മരിച്ചു. യുവതിയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisements

ഇരുവരും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇരവിപുരം ഇടക്കുന്നത്ത് തൊടിയില്‍ വീട്ടില്‍ വിനീത് (30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെ ഇരവിപുരം ഇടക്കുന്നത്ത് കോളനിക്കടുത്തുള്ള കാരിക്കുഴി ഏലായിലായിരുന്നു സംഭവം.

വിനീതിന്റെ ബന്ധുവും മൂന്ന് കുട്ടികളുടെ അമ്മയുമായ ഇരുപത്തിയെട്ടുകാരിയാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പടര്‍ന്നുകിടക്കുന്ന പുല്ലുകള്‍ക്കിടയില്‍ക്കയറി ഇവര്‍ മണ്ണെണ്ണ ശരീരത്തിലൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. പുല്ലുകള്‍ക്കും തീ പിടിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഓടിക്കൂടിയ ആളുകള്‍ ഇരുവരുടേയും തീകെടുത്തിയശേഷം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ജില്ല ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും വിനീത് മരിച്ചു. തീവ ഗുരുതരാവസ്ഥയിലുള്ള യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആളിക്കത്തുന്ന തീയില്‍നിന്ന് നാട്ടുകാര്‍ ഏറെ സാഹസികമായാണ് ഇരുവരെയും പുറത്തെടുത്തത്.

കൊല്ലത്തുനിന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘമെത്തിയാണ് തീകെടുത്തിയത്. ഫയര്‍ ഫോഴ്‌സ് സംഘം ഇരവിപുരം റെയില്‍വേ ലെവല്‍ ക്രോസില്‍ 15 മിനിറ്റോളം കുടുങ്ങിക്കിടന്നതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായത്.

Advertisement