ദയവുചെയ്ത് എന്നെ ആശുപത്രിയിലെത്തിക്കൂ, എന്തെങ്കിലും അപകടം പറ്റിയതാണെന്ന് ഞാന്‍ പറഞ്ഞോളം’ കരഞ്ഞുപറഞ്ഞിട്ടും ജിബിന്‍ മരിക്കാനായി കാത്തിരുന്ന് പ്രതികള്‍

23

കാക്കനാട്: എന്നെ ദയവുചെയ്ത് അശുപത്രിയിലെത്തിക്കൂ എന്തെങ്കിലും അപകടം പറ്റിയതാണെന്ന് ഞാന്‍ പറഞ്ഞോളം’ ബോധം മറയും മുന്‍പ് ജിബില്‍ കരഞ്ഞു പറഞ്ഞു.

പക്ഷേ പ്രതികള്‍ ജിബിന്‍ മരിക്കാന്‍ വേണ്ടി തന്നെ കാത്തിരിക്കുകയായിരുന്നു. ജിബിന്‍ അതിക്രൂരമായ മര്‍ദ്ദനമാണ് ഏറ്റുവാങ്ങിയത് എന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും പൊലീസിന് വ്യക്തമായി.

Advertisements

രാത്രി ഒരു മണിയോടെ വീടിന്റെ പുറകിലെ വാതില്‍ വഴി എത്താന്‍ യുവതിയുടെ വാട്ട്സ്‌ആപ്പില്‍ നിന്ന് സന്ദേശം അയച്ച്‌ ഭര്‍ത്താവും ബന്ധുക്കളും, അയല്‍ക്കാരും കാത്തുനിന്നു. ഇതോടെ ജിബിന്‍ സ്കൂട്ടറിലെത്തി വീടിന്റെ മതില്‍ ചാടിക്കടന്ന് പുറത്തെ സ്റ്റെയര്‍ വഴി അത്തുകയറാന്‍ ശ്രമിച്ചു.

ജിബിനെ സ്റ്റെയറില്‍നിന്നും ചവിട്ടി താഴെയിട്ടായിന്നു മര്‍ദ്ദനത്തിന്റെ തുടക്കം. നല്ല ആരോഗ്യമുള്ള ജിബിനെ തുടക്കത്തില്‍ തന്നെ വീഴ്ത്താനായിരുന്നു ഇത്. പിന്നീട് സ്റ്റെയറിനോട് ചേര്‍ന്നുള്ള ഗ്രില്ലില്‍ കെട്ടിയിട്ട് 13പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ജിബിനുമായി ബന്ധമുണ്ടായിരുന്ന യുവതിയുടെ കണ്‍‌മുന്നില്‍ വച്ചാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. ഇരുമ്ബ് വടികൊണ്ടും കൈകൊണ്ടുമുള്ള ആക്രമണത്തില്‍ ജിബിന്റെ വാരിയെല്ലുകള്‍ തകര്‍ന്നു.

ആന്തരിക രക്തശ്രാവം ജിബിന്‍ തിരിച്ചറിഞ്ഞതോടെയാവാം തന്നെ ആശുപത്രിയിലെത്തിക്കാന്‍ ജിബിന്‍ കരഞ്ഞപേക്ഷിച്ചത്. എന്നാല്‍ ഇത് ചെവിക്കൊള്ളാന്‍ പ്രതികള്‍ തയ്യാറായില്ല. ജിബിന് മരിക്കുന്നതിനായി അവര്‍ കാത്തിരുന്നു.

മരിച്ചു എന്ന് ഉറപ്പായതോടെ. പ്രതികള്‍ ജിബിന്റെ മൃതദേഹം ഓട്ടോറിക്ഷയില്‍ കയറ്റി പാലച്ചുവടെ റോഡരില്‍ കൊണ്ടുവന്നിട്ടു. പ്രതികളില്‍ മറ്റു ചിലര്‍ ജിബിന്റെ സ്കൂട്ടറും സമീപത്ത് മറിച്ചിട്ടു. അപകടമരണം എന്ന് തോന്നിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.

എന്നാല്‍പ്രാഥമിക പരിശോധനയില്‍ തന്നെ സംഭവം കൊലപാതകമാണ് എന്ന് പൊലീസിന് വ്യക്തമായിരുന്നു. പിന്നീട് പ്രധാന പ്രതികളിലൊരാളായ അസീസിന്റെ ബന്ധു മനാഫിനെ കസ്റ്റഡിയില്‍ എടുത്തതോടെയാണ് സംഭവത്തില്‍ പൊലീസിന് കൃത്യമായ ധാരണ ലഭിക്കുന്നത്.

നടന്ന സംഭവങ്ങളെല്ലാം യുവതി കൃത്യമായി പൊലീസിനോട് പറഞ്ഞതോടെ പ്രതികളെല്ലാം കുടുങ്ങുകയായിരുന്നു.

Advertisement