ആതിരയെ കൊലപ്പെടുത്തിയത് സ്വന്തം അച്ഛനെങ്കില്‍, നീനുവിന്റെ ജീവിതം തകര്‍ത്തത് കൂടെപ്പിറപ്പ്; സാംസ്‌കാരിക കേരളത്തില്‍ ദുരഭിമാനക്കൊല ആവര്‍ത്തിക്കപ്പെടുന്നു

23

കോട്ടയം: കോഴിക്കോട് താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിനു സ്വന്തം അച്ഛന്‍ മകളെ കുത്തിക്കൊലപ്പെടുത്തിയതിന്റെ നടുക്കം മാറും മുമ്പാണ് കോട്ടയത്ത് അടുത്ത ദുരഭിമാനക്കൊല. കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിയായ കെവിന്‍ ജോസഫിനെയാണ് വധുവിന്റെ സഹോദരനുള്‍പ്പെടെയുള്ള ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisements

വീട് കയറി ആക്രമിച്ചാണ് യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ കണ്ടെത്തിയത്. തന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയതെന്ന് ഭാര്യ നീനുവും കെവിന്റെ പിതാവും പരാതി നല്‍കിയിരുന്നു. ആദ്യ ഘട്ടത്തില്‍ ഇരുവരുടെയും പരാതി സ്വീകരിക്കാതെ ഉരുണ്ടുകളിച്ച പോലീസ് സംഭവം മാധ്യമങ്ങളില്‍ വാര്‍ത്ത ആയതോടെയാണ് പരാതി സ്വീകരിച്ചത്.

ഞായാറാഴ്ച പുലര്‍ച്ചെ കാറിലെത്തിയ സംഘം കോട്ടയം മാന്നാനശത്ത വീട്ടില്‍ നിന്ന് കെവിനെ തട്ടിക്കൊണ്ടു പോകുന്നത്. വിവാഹം കഴിഞ്ഞതിനു പിന്നാലെയാണ് ഈ ദുരന്തം കോട്ടയത്ത് സംഭവിച്ചതെങ്കില്‍ വിവാഹത്തലേന്നാണ് ആതിരയ്ക്ക് കുത്തേറ്റത്. താഴ്ന്ന ജാതിയില്‍പ്പെട്ട ബ്രിജേഷ എന്ന യുവാവിനെ സ്‌നേഹിച്ച് ആതിരയുടെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടുകാര്‍ വിവാഹം ഉറപ്പിക്കുകയായിരുന്നു. അച്ഛന്റെ മര്‍ദ്ദനം ഭയന്ന് അയല്‍വീട്ടിലെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന ആതിരയെ രാജന്‍ നെഞ്ചില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Advertisement