ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി എന്നു പറയിപ്പിക്കില്ല’; ബി അരുന്ധതി

18

കൊച്ചി: അഞ്ച് തവണ മല ചവിട്ടിയ ആളാണ് താനെന്നും ഇപ്പോൾ മല ചവിട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നും ആക്ടിവിസ്റ്റ് അരുന്ധതി ബി, ആക്ടിവിസ്റ്റുകളായ രഹന ഫാത്തിമ, മാധ്യമപ്രവര്‍ത്തക കൂടിയായ കവിത എന്നിവർ ശബരിമല സന്ദർശിക്കാനെത്തിയത് വിവാദമായതിന്‍റെ പശ്ചാത്തലത്തിലാണ് അരുന്ധതിയുടെ പ്രതികരണം.

Advertisements

അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി എന്ന് ആര്‍.എസ്.എസ്സിന് വെടിമരുന്നിട്ടു കൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്‍റെ ശബരിമല പ്രവേശനത്തിന് സാധിക്കില്ലെന്നാണ് അരുന്ധതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

അരുന്ധതിയുടെ പോസ്റ്റിന്‍റെ പൂർണരൂപം:

”പതിന്നാല് വയസ്സുവരെ ഭക്തയായിരുന്നു. എരുമേലിയില്‍ പോയി മാലയിട്ട് 41 ദിവസം വ്രതം നോക്കി 5 പ്രാവശ്യം മല ചവിട്ടിയിട്ടുണ്ട്.

ഇപ്പോള്‍ റാന്നിയിലെ വീട്ടിലുണ്ട്. മല കയറാന്‍ ഉദ്ദേശിക്കുന്നില്ല. ”അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി” എന്ന് ആര്‍.എസ്.എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്‍റെ ശബരിമലപ്രവേശനത്തിന് സാധിക്കില്ല.

ഇത് കൃഷ്ണപിള്ളയുടെ കാലമല്ല. നിയമം തുല്യതക്കൊപ്പമാണ്. നാട് കത്താന്‍ സാധ്യതയുള്ള സന്ദര്‍ഭത്തില്‍ സാധാരണവിശ്വാസികളുടെ വികാരങ്ങളെ മാനിക്കുന്നത് കുറച്ചിലല്ല, മിനിമം ജാഗ്രതയാണ്”

Advertisement