ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീര ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് സെവാഗ്

31

മുംബൈ:ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മുഴുവന്‍ സി.ആര്‍.പി.എഫ് ജവാന്‍മാരുടെയും മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്.

Advertisements

വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തില്‍ 44 ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലാണ്. മൂന്നു ദശകത്തിനിടെ ജമ്മു കശ്മീര്‍ താഴ്!വരയിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് പുല്‍വാമയില്‍ നടന്നത്.

എന്തൊക്കെ ചെയ്താലും അതൊന്നും മതിയാകില്ലെന്ന് അറിയാം. പക്ഷെ, പുല്‍വാമയില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് മുഴുവന്‍ ഏറ്റെടുക്കാന്‍ എനിക്ക് കഴിയും.” സെവാഗ് പറഞ്ഞു.

ഹരിയാന പൊലീസിന്റെ ഭാഗമായ ഇന്ത്യന്‍ ബോക്‌സിങ് താരം വിജേന്ദര്‍ സിങും ജവാന്‍മാരുടെ കുടുംബത്തിന് സഹായഹസ്തവുമായി എത്തി. താല്‍ക്കാലിക ആശ്വാസമെന്ന നിലയ്ക്ക് ഒരു മാസത്തെ ശമ്പളമാണ് വിജേന്ദര്‍ വാഗ്ദാനം ചെയ്തത്.

ആ കുടുംബങ്ങള്‍ക്കൊപ്പം ഓരോരുത്തരും അണിചേരണമെന്നും അവരെ സഹായിക്കണമെന്നും വിജേന്ദര്‍ ആവശ്യപ്പെട്ടു. ആ ധീരന്‍മാരുടെ വീരമൃത്യുവില്‍ അഭിമാനിക്കണമെന്നും അവരുടെ കുടുംബങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും വിജേന്ദര്‍ ഓര്‍മ്മപ്പെടുത്തുന്നു.

Advertisement