ടൂറിന് എന്ന് വ്യാജേന 2 പെണ്‍കുട്ടികളെ വിളിച്ച് വരുത്തി കാമുകന്‍മാര്‍ ഏഴ് ദിവസം മാറി മാറി പീഡിപ്പിച്ചു: പുറത്തുവരുന്നക് ഞെട്ടിക്കുന്ന വിവരങ്ങള്‍

20

റാഞ്ചി: പിക്‌നിക്കെന്ന വ്യാജേന ക്ഷണിച്ച് വരുത്തിയ ശേഷം കാമുകന്മാര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടികള്‍ പരാതി നല്‍കി.

പതിമൂന്നും പതിനാറും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് കാമുകന്മാര്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത് റാഞ്ചിയിലെ ജഗദ്‌നാഥ്പൂരിലാണ് സംഭവം.ബദല്‍,മനീഷ് എന്നീ യുവാക്കള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

Advertisements

കഴിഞ്ഞ രണ്ടാം തീയതി മുതലാണ് ജഗദ്‌നാഥ്പൂരില്‍ നിന്നും പെണ്‍കുട്ടികളെ കാണാതാകുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

എന്നാല്‍ ഒരാഴ്ചക്ക് ശേഷം പെണ്‍കുട്ടികള്‍ വീടുകളില്‍ തിരികെ എത്തുകയും ബലാത്സംഗത്തിനിരയായ വിവരം വീടുകളില്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസില്‍ പരാതിയുമായി എത്തിയത്.

പതിനാറുകാരിയുടെ കാമുകന്‍ ബദലാണ് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തിയത്. എന്നാല്‍ പെണ്‍കുട്ടി പതിമൂന്ന്കാരിയെയും കൂടെകൂട്ടുകയായിരുന്നു.

തുടര്‍ന്ന് ബദല്‍ തന്റെ സുഹൃത്തായ മനീഷിനെയും സ്ഥലത്തേക്ക് വിളിച്ച് വരുത്തുകയും പെണ്‍കുട്ടികളെ പലതവണ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

അടിമകളെപ്പോലെ ഏഴ് ദിവസം ഒരു വീട്ടില്‍ പാര്‍പ്പിച്ച ശേഷമാണ് കാമുകന്മാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. തത്തിസില്‍ വാലി എന്ന പ്രദേശത്താണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു.

പൊലീസ് സൂപ്രണ്ട് സുജാതാ കുമാരി, വീണപാണി എന്നിവര്‍ പെണ്‍കുട്ടികളുടെ ബലാത്സംഗ കേസ് സ്ഥിരീകരിച്ച ശേഷം അന്വേഷണത്തിന് ഉത്തരവിട്ടു. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്

Advertisement