ഫോണ്‍ വിളി എന്നോട് മാത്രം മതി’; കാമുകനായ യുവാവിന്റെ ജനനേന്ദ്രിയം വിവാഹിതയായ യുവതി മുറിച്ച് മാറ്റി

24

ഒഡീഷ: വാക്കുതർക്കത്തിനിടെ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ കോഞ്ച്ഗറിലാണ് സംഭവം. വിവാഹിതയായ യുവതി അടുത്ത സുഹൃത്തായ യുവാവിന് മദ്യം നൽകി ബോധം കെടുത്തിയ ശേഷമായിരുന്നു ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് ഇത്തരമൊരു കുറ്റകൃത്യത്തിൽ കലാശിച്ചത്.

Advertisements

യുവതിവതിയുടെ വീട്ടിൽ വച്ച് ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. പരുക്കേറ്റ ഇരുപത്തിയഞ്ചുകാരനായ രാജേന്ദ്ര നായിക് കട്ടക്കിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രാജേന്ദ്ര നായികിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് രാജേന്ദ്ര നായിക്കിന്റെ മൊഴി ഇങ്ങനെ: യുവതിയും ഇയാളും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു. യുവതിയുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം ഇയാൾ പലതവണ വിലക്കിയിരുന്നു. ഫോൺ സംഭാഷണം എന്നോട് മാത്രം മതി എന്നും ഇയാൾ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് അനുസരിക്കാൻ യുവതി തയാറായിരുന്നില്ല. ഇതേതുടർന്ന് ഇരുവരും വഴിക്കിടുന്നത് പതിവായിരുന്നു.

സംഭവദിവസം ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന നായികിനെ യുവതി വീട്ടിലേക്കി വിളിച്ചുവരുത്തി. ഇതേ ചൊല്ലി സംഭവദിവസം രാത്രിയും ഇരുവരും വഴക്കിട്ടു. പിന്നീട് യുവതി തനിക്ക് മദ്യം തന്നെന്നും ബോധരഹിതനായപ്പോൾ കയ്യിലെ കത്തി ഉപയോഗിച്ച് തന്റെ ജനനേന്ദിയം യുവതി മുറിയ്ക്കുകയായിരുന്നെന്നുമാണ് യുവാവിന്റെ മൊഴി. യുവാവിന്റെ സ്ഥിതി ഗുരുതരമാണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കി.

അതേ സമയം, തന്നെ പറ്റി യുവാവ് അപവാദം പറഞ്ഞുവെന്നാരോപിച്ചുള്ള തര്‍ക്കത്തിനൊടുവിലാണ് യുവതി കൃത്യം നടത്തിയതെന്ന് പൊലീസ് സൂപ്രണ്ട് ജെയിംസ് ടോപ്പോ പറഞ്ഞു. അതേസമയം ഇവരുടെ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും വ്യക്തമായിട്ടില്ല.

ബുധനാഴ്ച രാത്രി ബദുഗാന ഗ്രാമത്തിലുള്ള യുവതിയുടെ വീട്ടില്‍ വച്ചായിരുന്നു ആക്രമണം. അന്നേ ദിവസം വീട്ടില്‍ എത്തിയ രാജേന്ദ്രയോട് തന്നെ പറ്റി അപവാദം പറഞ്ഞുവെന്നാരോപിച്ച്‌ കമല വഴക്കിടുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഉറങ്ങി കിടക്കുകയായിരുന്ന രാജേന്ദ്രയെ യുവതി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.

രാജേന്ദ്ര നായികിന്റെ ബന്ധുക്കളുടെ പരാതിയില്‍ കമലയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജനനേന്ദ്രിയം മുറിക്കാന്‍ ഉപയോഗിച്ച മൂര്‍ച്ചേറിയ ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇപ്പോള്‍ കട്ടക്കിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് രാജേന്ദ്ര.

അതേ സമയം തര്‍ക്കത്തിന് ശേഷം യുവതിയുടെ വീട്ടില്‍ തന്നെ തങ്ങിയ തന്നെ രാത്രിയില്‍ ഉറങ്ങുന്ന സമയത്താണ് യുവതി ആക്രമിച്ചതെന്നും യുവാവ് പൊലീസിന് മൊഴി നല്‍കി. ഇയാളെ ആദ്യം ഹരിചന്ദപൂര്‍ ആശുപത്രിയിലും കൊഞ്ച്ഗര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് കട്ടക്കിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ കമ്ബനിയിലാണ് നായിക്കിന് ജോലി.

Advertisement