ബാത്ത്ടബ്ബില്‍ മരിച്ചു കിടക്കുന്നതാര് ? പ്രിയ വാര്യര്‍ ചിത്രം കോടതി കയറും: സിനിമയ്ക്കെതിരെ ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസ്

17

പ്രിയ പ്രകാശ് വാര്യര്‍ നായികയായെത്തുന്ന ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവി’നെതിരെ നിര്‍മാതാവ് ബോണി കപൂര്‍.

ചിത്രം അന്തരിച്ച നടി ശ്രീദേവിയുടെ കഥപറയുന്നതാണ് ചിത്രമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ നിയമപരമായി നീങ്ങിയത്.

Advertisements

ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസ് ലഭിച്ചതായി സിനിമയുടെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി സ്ഥിരീകരിച്ചു. ശ്രീദേവി എന്നത് ഒരു സാധാരണ പേരാണെന്നും തന്റെ സിനിമയിലെ കേന്ദ്ര കഥാപാത്രം ഒരു നായികയാണെന്നും

ചിത്രം ഒരു സസ്പെന്‍സ് ത്രില്ലറാണെന്നും ബോണിയോട് താന്‍ വ്യക്തമാക്കിയെന്നാണ് പ്രശാന്തിന്റെ പ്രതികരണം. വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടുമെന്നും സംവിധായകന്‍ വ്യക്തമാക്കി.

പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റചിത്രം ‘ശ്രീദേവി ബംഗ്ലാവി’നെതിരേ വക്കീല്‍ നോട്ടീസ്. അന്തരിച്ച സൂപ്പര്‍നായിക ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂറാണ് ചിത്രത്തിനെതിരെ നിയമനടപടികള്‍ ആരംഭിച്ചത്.

ശ്രീദേവി ബംഗ്ലാവിന്റെ കഥ ശ്രീദേവിയുടെ മരണവുമായി സാമ്യമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമയുടെ
സംവിധായകന്‍ പ്രശാന്ത് മാമ്ബുള്ളി ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരേ ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചത്.

വക്കീല്‍ നോട്ടീസ് ലഭിച്ചതായി പ്രശാന്ത് മാമ്ബുള്ളി വ്യക്തമാക്കി. നോട്ടീസിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും തന്റെ സിനിമ ഒരു സസ്‌പെന്‍‌സ് ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ബോളിവുഡിലടക്കം നിറഞ്ഞു നിന്ന ശക്തമായ ഒരു നടിയുടെ വേഷമാണ് ‘ശ്രീദേവി ബംഗ്ലാവി’ല്‍ താന്‍ കൈകാര്യം ചെയ്യുന്നതെന്ന് പ്രിയ നേരത്തെ വ്യക്തമാക്കിയിരുന്നു.

സിനിമയിലെ ഒരു കഥാപാത്രം ബാത്ത്ടബ്ബില്‍ മരിച്ചുകിടക്കുന്നതായി ടീസറില്‍ കാണിച്ചിരുന്നു. ഇതോടെയാണ് നിയമനടപടികള്‍ സ്വീകരിക്കാന്‍ ബോണി കപൂറിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Advertisement