കഴിഞ്ഞ 25 വര്‍ഷങ്ങളായി ആരുമറിയാതെ മമ്മൂട്ടി ചെയ്യുന്നത്; മമ്മൂട്ടിയുടെ നന്മകള്‍ വെളിപ്പെടുത്തി ബിഷപ്പിന്റെ പ്രസംഗം: വീഡിയോ വൈറല്‍

45

മലയാളത്തിന്റെ താരരാജാവായ മമ്മൂട്ടിയിലെ നടനെ മാത്രമല്ല അയാളിലെ നൻമനിറഞ്ഞ മനുഷ്യനെയും മലയാളിക്ക് ഏറെ ഇഷ്ടമാണ്.

സിനിമയിലെ അവതാര കഥാപാത്രങ്ങളിൽ മാത്രം ഒതുക്കി നിർത്തേണ്ട ആളല്ല മമ്മൂട്ടിയെന്ന തുറന്നുപറച്ചിലിന്റെ വിഡിയോയാണ് സോഷ്യൽ ലോകത്ത് ഇപ്പോള്‍ വൈറലാകുന്നത്.

Advertisements

ജീവകാരുണ്യപ്രവർത്തനങ്ങളിലും സാമൂഹികവിഷയങ്ങളിലും കഴിഞ്ഞ 25 വർഷങ്ങളായി ആരുമറിയാതെ അദ്ദേഹം നടത്തുന്ന ഇടപെടലുകളെ വിവരിക്കുകയാണ് മലങ്കര ക്രിസ്ത്യൻ ഓർത്തഡോക്സ് ബിഷപ്പ് ആയ മാത്യൂസ് മാർ സേവേറിയോസ്.

ബിഷപ്പിന്റെ വാക്കുകളില്‍ വിരിയുന്ന മമ്മൂട്ടി ഇങ്ങനെ: 25 വർഷങ്ങൾക്ക് മുൻപ് പെയിൻ ആന്റ് പാലിയേറ്റീവ് എന്ന സംഘടന പ്രവർത്തനം ആരംഭിച്ചത് 25 ലക്ഷം രൂപ കൊണ്ടായിരുന്നു.

തിയറ്ററിലെത്തി പണം കൊടുത്ത് സിനിമ കണ്ട് വിജയിപ്പിക്കുന്ന സാധാരണക്കാരന് അതിന്റെ ഒരു വിഹിതം എങ്ങനെ മടക്കി നൽകാം എന്ന ചിന്ത കണ്ണീരുപൊഴിക്കുന്നവന് ഒപ്പം നിൽക്കാൻ പ്രേരിപ്പിച്ചു.

വിവിധ ഘട്ടങ്ങളിലായി ഒട്ടേറെ പേർക്ക് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം നൽകി സംഘടന ഒപ്പം നിന്നു. പിന്നീട് കാഴ്ച എന്ന പദ്ധതി ആവിഷ്കരിക്കുകയും പതിനായിരത്തിലേറെ പേർക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തിക്കൊടുക്കുകയും ചെയ്തു.

ഇത്തരത്തിൽ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പത്തോളം വിവിധ ജീവകാരുണ്യപദ്ധതികളാണ് കേരളത്തിൽ നടന്നുവരുന്നത്.

ഹൃദയസംബന്ധമായ അസുഖങ്ങളാൽ വലയുന്നവർക്ക് കൈത്താങ്ങായി ഹൃദയസ്പർശം എന്ന പേരിൽ 673 കുഞ്ഞുങ്ങൾക്കും 170ലേറെ മുതിർന്നവർക്കും സൗജന്യമായി ഒാപ്പറേഷൻ നടത്തിക്കൊടുത്തു.

ജീവന്റെ നിലനിൽപ്പിന് മാത്രമല്ല ജീവിതങ്ങൾക്ക് വേണ്ടിയും അദ്ദേഹം ഒട്ടേറെ പദ്ധതികൾ നടപ്പാക്കി.

വിദ്യാമൃതം എന്ന പദ്ധതിയിലൂടെയും പൂർവികം എന്ന ആശയത്തിലൂടെയും ആദിവാസികൾ അടക്കമുള്ള കുട്ടികൾക്ക് പഠിക്കാനുള്ള എല്ലാ സഹായവും അദ്ദേഹം നൽകുന്നുണ്ട്.

ഇത്തരത്തിൽ എൻജനിയറിങും നഴ്സിങ്ങും അടക്കം പഠിച്ചിറങ്ങിയ വിദ്യാർഥികൾ ഇപ്പോൾ മികച്ച തൊഴിലിടങ്ങിൽ ജോലിചെയ്യുകയാണ്. പിന്നീട് ഇത്തരം പദ്ധതികളെല്ലാം കെയർ ആന്റെ ഷെയർ എന്ന ഒരു കുടയുടെ കീഴിലെത്തിച്ച് സജീവമായി മുന്നോട്ട് പോവുകയാണ്.

പ്രസംഗത്തിന്റെ അവസാനം ഇൗ പുരോഹതിന്റെ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയോട് എല്ലാ അവതാരകരും ചോദിച്ച് തളർന്ന ആ ചോദ്യം.

ഇൗ സൗന്ദര്യത്തിന്റെയും ഉൗർജത്തിന്റെയും രഹസ്യമെന്താണെന്ന്. എന്നാൽ ഇൗ ചോദ്യത്തിന് പുരോഹിതൻ പറയുന്ന മറുപടി നിറഞ്ഞ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്.

എത്ര തിരക്കായാലും ഏത് ബിഗ് ബജറ്റ് സിനിമയുടെ ഷൂട്ടിങ്ങിലായാലും ഒരു തവണ പോലും നിസ്കാരം മമ്മൂട്ടി മുടക്കാറില്ല. ആ വിശ്വാസത്തിന്റെ കരുത്താണ് മമ്മൂട്ടിയുടെ കരുത്തുെമന്ന് ഇൗ പുരോഹിതൻ പറഞ്ഞപ്പോൾ മമ്മൂട്ടിയും വേദിയിലിരുന്നു അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു.

Advertisement