കൊലപ്പെടുത്തി തല അറുത്ത് ഭാര്യയുടെ മടിയില്‍ വെച്ചശേഷം ജനനേന്ദ്രിയം അറുത്ത് പട്ടിക്ക് ഇട്ടുകൊടുത്തു; കോട്ടയത്ത് ഭാര്യയുടെ കാമുകനെ കൊന്ന് യുവാവ് പകവീട്ടിയത് ഇങ്ങനെ

37

കോട്ടയം: ഭാര്യയുമായി അവിഹിത ബന്ധമുണ്ടായിരുന്ന സന്തോഷിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ കേസിലെ പ്രതി കമ്മല്‍ വിനോദ് സംഭവദിവസം പെരുമാറിയത് അതിക്രൂരമായെന്ന് പൊലീസ്. കൊലനടത്തിയ ശേഷം സന്തോഷിന്റെ തല അറുത്ത് വിനോദ് ഭാര്യ കുഞ്ഞുമോളുടെ മടിയില്‍ വച്ചുകൊടുത്തു.തുടര്‍ന്ന് സന്തോഷിന്റെ മൃതദേഹത്തില്‍ നിന്ന് വൃഷ്ണം മുറിച്ചെടുത്ത് പട്ടിക്ക് ഇട്ടുകൊടുത്തു. ഒരു തുള്ളി മദ്യം പോലും കഴിക്കാതെയായിരുന്നു വിനോദ് അതിക്രൂരമായി സന്തോഷിനെ കൊന്നതും ഇങ്ങനെയൊക്കെ പെരുമാറിയതും

കമ്മല്‍ വിനോദിന്റെ തിരക്കഥ അനുസരിച്ച് പാതിരാത്രി 11 നോട് അടുത്ത സമയം ആയപ്പോള്‍ സന്തോഷിനെ പ്രലോഭിപ്പിച്ച് തന്റെ വീട്ടിലേയ്ക്ക് കുഞ്ഞുമോള്‍ വിളിച്ചു വരുത്തി. കുഞ്ഞുമോളുമായി രഹസ്യ ബന്ധം പുലര്‍ത്തിയിരുന്ന സന്തോഷ് ഒരു സംശയവും കൂടാതെ കുഞ്ഞുമോള്‍ക്കരികിലേയ്ക്ക് എത്തുകയും ചെയ്തു. വീട്ടില്‍ എത്തിയാല്‍ എന്തു സംസാരിക്കണം, എങ്ങനെ ഇരുത്തണം എന്നതുള്‍പ്പെടെയുള്ള ഓരോ കാര്യങ്ങളും ഭാര്യയെ കമ്മല്‍ വിനോദ് പഠിപ്പിച്ചിരുന്നു.

Advertisements

ബുധനാഴ്ച രാത്രി 10.50 നു ശേഷം സന്തോഷ് കുഞ്ഞുമോള്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തി. ആ വീട്ടില്‍ എത്തുന്നതിനു തൊട്ടു മുമ്പ് വരെ ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു. വീട്ടിലേയ്ക്കുള്ള വഴി ചോദിച്ചായിരുന്നു ഇവരുടെ സംസാരം നീണ്ടത്. വീട്ടിലെത്തിയ സന്തോഷിനെ തിരക്കഥ അനുസരിച്ച് സിറ്റൗട്ടില്‍ മുറിക്കകത്തേയ്ക്ക് നോക്കുന്ന രീതിയില്‍ കുഞ്ഞുമോള്‍ തന്ത്രപരമായി ഇരുത്തി.

കുഞ്ഞുമോള്‍ കളം ഒരുക്കുന്നതിനിടയില്‍ പുറത്ത് കിടന്നിരുന്നിരുന്ന ഓട്ടോയില്‍ വിനോദ് മറഞ്ഞിരിക്കുകയായിരുന്നു. രണ്ടു മിനിറ്റ് സന്തോഷുമായി സംസാരിച്ച കുഞ്ഞുമോള്‍ വെള്ളമെടുക്കാനെന്ന വ്യാജേന അടുക്കളയിലേയ്ക്ക് പോയ സമയത്ത് വിനോദ് പിന്നില്‍ കൂടെ എത്തി ഇരുമ്പ് ലിവര്‍ ഉപയോഗിച്ച് സന്തോഷിന്റെ വലതു ഭാഗത്ത് ആഞ്ഞടിക്കുകയായിരുന്നു. വിനോദിന്റെ ഒറ്റയടിയില്‍ തന്നെ സന്തോഷിന്റെ തലയോട്ടി പൊട്ടി രക്തം ചിതറി.

ഇയാളുടെ മരണം ഉറപ്പു വരുത്തിയ ശേഷമാണ് വെട്ടി ഭാഗങ്ങള്‍ ആക്കാനായി മൃതദേഹം പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയത്. വാക്കത്തിയും മറ്റൊരു ചെറിയ കത്തിയും ഉപയോഗിച്ചാണ് മൃതദേഹം കഷണങ്ങളാക്കിയത്. സന്തോഷിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കുമ്പോഴെല്ലാം ഭാര്യ കുഞ്ഞുമോളും വിനോദിനൊപ്പമുണ്ടായിരുന്നു. കുഞ്ഞുമോള്‍ കരയുമ്പോഴെല്ലാം വിനോദ് ഭീഷണിപ്പെടുത്തിയിരുന്നു.

മൃതദേഹം അറത്തു കഷണങ്ങളാക്കിയ ശേഷം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ, തലയടങ്ങിയ പ്ലാസ്റ്റിക് കവര്‍ കുഞ്ഞുമോളുടെ മടിയിലേക്ക് വച്ചു കൊടുത്ത ശേഷം സന്തോഷിന്റെ തലയില്‍ ചുംബിക്കാന്‍ പറയുകയായിരുന്നു. ഓട്ടോറിക്ഷയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് വഴിയരികില്‍ നിന്ന തെരുവുനായ്ക്കള്‍ക്കു മുന്നിലേയ്ക്കു സന്തോഷിന്റെ വൃഷ്ണങ്ങള്‍ എറിഞ്ഞു കൊടുത്തതെന്നും വിനോദ് പൊലീസില്‍ മൊഴിനല്‍കി.

Advertisement