പ്രവാസിയുടെ ഭാര്യയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത് ബ്‌ളാക്ക്‌മെയില്‍ ചെയ്ത് തട്ടിയത് 45 ലക്ഷം തട്ടി, സംഭവം പയ്യന്നൂരില്‍

20

പയ്യന്നൂര്‍: 34കാരിയായ പ്രവാസിയുടെ ഭാര്യയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് നഗ്‌നചിത്രങ്ങളെടുത്ത് ബ്ളാക്ക്മെയില്‍ ചെയ്ത് തട്ടിയത് 45 ലക്ഷം. ഭര്‍തൃമതിയുടെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടന്നപ്പള്ളി സ്വദേശിനി മുപ്പത്തിനാലുകാരിയായ ഭര്‍തൃമതി പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് പയ്യന്നൂര്‍ പോലീസിനോട് കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചത്. കാങ്കോല്‍ കളരിക്ക് സമീപം താമസിക്കുന്ന വി.നന്ദകുമാറിനെതിരെ (40) ആണ് പൊലീസ് കേസെടുത്തത്.

2016 ലാണ് സംഭവത്തിന്റെ തുടക്കം. പയ്യന്നൂരിലെ ഒരു സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു ഭര്‍തൃമതി. ഇതിനിടയിലാണ് നന്ദകുമാര്‍ യുവതിയുമായി പരിചയപ്പെടുന്നത്. പിന്നീട് തന്റെ ഉടമസ്ഥതയില്‍ കണ്ടോത്ത് സ്ഥാപനമുണ്ടെന്നും അവിടെ ജോലി തരാമെന്നും പറഞ്ഞ് കൂട്ടികൊണ്ടു പോവുകയും ജോലി ശരിയാക്കി കൊടുക്കുകയും ചെയ്തു.പരിചയം കൂടുതല്‍ ദൃഢമായതോടെ ഇതിന് ശേഷം മറ്റൊരു സ്ഥാപനം തുടങ്ങാന്‍ യുവതിയെയും ഭര്‍ത്താവിനെയും നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും പാര്‍ട്ണര്‍ഷിപ്പ് എടുപ്പിക്കുകയും പിന്നീട് സ്ഥാപനത്തിന്റെ ആവശ്യത്തിനെന്നും പറഞ്ഞ് ഭര്‍തൃമതിയെയും കൂട്ടി നന്ദകുമാര്‍ നാഗ്പൂരിലേക്ക് പോയി. അവിടെ വച്ചാണ് പീഡനം നടന്നതെന്നാണ് പരാതി.

Advertisements

ഇവിടെ ഒരു മുറിയില്‍ താമസിപ്പിച്ച് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കുകയും പിന്നീട് മയക്കി കിടത്തി പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. പിന്നീട് ഈ നഗ്‌നചിത്രങ്ങള്‍ കാട്ടിയും പീഡിപ്പിക്കാന്‍ തുടങ്ങി. ഇതോടൊപ്പം ബ്ലാക്ക് മെയിലിംഗും തുടര്‍ന്നു കൊണ്ടേയിരുന്നു. ഭര്‍ത്താവ് അറിഞ്ഞാല്‍ കുടുംബം തകരുമെന്ന ഭീതിയില്‍ ഇതിനെല്ലാം വഴങ്ങിക്കൊടുക്കേണ്ടിവന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് ഭര്‍ത്താവിന്റെ പേരിലുള്ള സ്വത്ത് മറ്റൊരാളെ ഭര്‍ത്താവായി ചൂണ്ടിക്കാട്ടി പയ്യന്നൂരിലെ ഒരു സഹകരണ ബാങ്കില്‍ പണയം വെച്ച് 45 ലക്ഷം രൂപ വായ്പ എടുത്ത് നന്ദകുമാറിന് നല്‍കേണ്ടിവന്നുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement