ഒരു രൂപയ്ക്ക് വിമാനയാത്ര ഓഫറുമായി തിരിച്ചുവരവ് ഗംഭീരമാക്കി എയര്‍ ഡെക്കാന്‍

24

ബംഗുളൂരു : രാജ്യത്തെ ആദ്യത്തെ ചെലവു കുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസായ എയര്‍ ഡെക്കാന്‍ തിരിച്ചു വരുന്നു. ‘ഒരു രൂപയ്ക്ക് വിമാനയാത്ര’ ഓഫറുമായി തിരിച്ചുവരവ് ഗംഭീരമാക്കാനാണ് കമ്പനി നീക്കം.

Advertisements

മലയാളിയായ ക്യാപ്റ്റന്‍ ഗോപിനാഥാണ് 2003 ല്‍ എയര്‍ ഡെക്കാന്‍ അവതരിപ്പിച്ചത്. എന്നാല്‍,സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2008 ല്‍ വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ ഡെക്കാന്‍ ഏറ്റെടുക്കുകയായിരുന്നു. ഇത് തന്റെ അവസാന ശ്രമമാണെന്നും ഇതിലും രക്ഷപെട്ടില്ലെങ്കില്‍ എന്നന്നേക്കുമായി ഈ മേഖലയോട് വിടപറയുമെന്നും ഗോപിനാഥ് പറയുന്നു.

ഡിസംബര്‍ 22 നാകും സര്‍വീസ് പുന:രാരംഭിക്കുക. മുംബൈയില്‍ നിന്നും നാസിക്കിലേയക്ക് ആയിരിക്കും രണ്ടാം വരവിലെ ആദ്യ യാത്ര. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവിടങ്ങളില്‍ നിന്നും സര്‍വീസ് ഓപ്പറേറ്റ് ചെയ്തുകൊണ്ടാകും രണ്ടാം വരവ്. 19 സീറ്റ് മാത്രമുള്ള ബീച്ച് 1900 ഡി വിമാനങ്ങള്‍ ഉപയോഗിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.

1400 രൂപയാണ് മുംബൈനാസിക് യാത്രയ്ക്ക് ഈടാക്കുന്നത്. എന്നാല്‍, ആദ്യം ബുക്ക് ചെയ്യുന്ന ഏതാനും പേര്‍ക്ക് ഒരു രൂപയ്ക്ക് പറക്കാന്‍ അവസരം ഉണ്ടാകുമെന്നും ക്യാപ്റ്റന്‍ ഗോപിനാഥ് പയുന്നു. കേന്ദ്രസര്‍ക്കാരിന്റെ ചെലവു കുറഞ്ഞ വിമാനയാത്രാ പദ്ധതിയായ ഉഡാന്‍ സര്‍വീസ് ഉപയോഗപ്പെടുത്താമെന്നാണ് ഗോപിനാഥിന്റെ പ്രതീക്ഷ.

Advertisement